ക്രിക്കറ്റ് ജ്വരം ഇന്ത്യയെ വിഴുങ്ങിയ ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിലും ഇന്ത്യന്‍ ഫുട്ബാളിന് വെട്ടം നല്‍കിയ മിന്നും താരം സുനില്‍ ഛേത്രിക്ക് ഇന്ന് 36ാം പിറന്നാള്‍. 2005 മുതല്‍ ഇന്ത്യന്‍ ടീമിന്റെ നീലക്കുപ്പായത്തില്‍ പന്തുതട്ടിത്തുടങ്ങിയ ഛേത്രി പിന്നീട് ഇന്ത്യന്‍ ഫുട്ബാളിലെ വന്‍മരമായി വളരുകയായിരുന്നു.

അന്താരാഷ്ട്ര ഫുട്ബാളില്‍ സജീവമായ താരങ്ങളിലെ ഗോള്‍വേട്ടയുടെ കണക്കെടുത്താല്‍ ഛേത്രി രണ്ടാം സ്ഥാനത്താണ്. 99 ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നില്‍ രണ്ടാമനായുള്ള ഛേത്രിയുടെ നേട്ടം 72 ഗോളുകളാണ്. 68 ഗോളുകളുള്ള സാക്ഷാല്‍ ലയണല്‍ മെസ്സി പോലും ഇക്കാര്യത്തില്‍ ഛേത്രിക്ക് പിന്നിലാണ്. ഐ.എം വിജയന്‍, ബൈച്യുങ് ബൂട്ടിയ എന്നിവര്‍ക്കുശേഷം ഇന്ത്യയുടെ ലക്ഷണമൊത്ത സ്ട്രൈക്കറായി ഛേത്രി വാഴ്ത്തപ്പെട്ടു.ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പന്തുതട്ടിയ റെക്കോര്‍ഡ് ഈ ഹൈദരാബാദുകാരന്റെ പേരിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here