കേരളത്തിൽ ചൊവ്വാഴ്ച 7354 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 22 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 6364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്തത് 672. 130 ആരോഗ്യ പ്രവർത്തകർ. 52,755 സാംപിൾ പരിശോധിച്ചു. 3420 പേർ രോഗമുക്തരായി. നിലവിൽ സംസ്ഥാനത്ത് 61,791 പേർ ചികിത്സയിലുണ്ട്.

സെപ്റ്റംബറിൽ രോഗികളുടെ എണ്ണത്തിൽ ഭീതിജനകമായ വർധനവുണ്ടായി. സമ്പർക്കത്തിലൂടെയാണ് 96 ശതമാനം പേർക്കും രോഗം ബാധിക്കുന്നത്. ഈ നില തുടർന്നാൽ വലിയ അപകടത്തിലെത്തും. എന്തുവിലകൊടുത്തും രോഗവ്യാപനം പിടിച്ചുകെട്ടണം. കോവിഡ് വ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. സർക്കാർ സംവിധാനങ്ങൾ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കും.

സമരങ്ങൾ ആരോഗ്യപരിപാലന നിർദേശങ്ങൾക്ക് വിധേയമായിരിക്കണം. സമരങ്ങളുടെ കാര്യത്തിലും നിയന്ത്രണം ആവശ്യമായി വരും. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണം. ആദ്യഘട്ടത്തിലുണ്ടായിരുന്ന ജാഗ്രത കുറ‍ഞ്ഞു. ഇതിന്റെ ദൂഷ്യഫലം പ്രത്യക്ഷത്തിൽ കാണുന്നു. പ്രാദേശിക തലത്തിൽ രാഷ്ട്രീയ കക്ഷി നേതാക്കൾ നല്ല ഇടപെടൽ നടത്തണം. സമ്പദ്ഘടനയെ ചലിപ്പിക്കുന്നതിൽ അസംഘടിതമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉപജീവനമാർഗം കണ്ടെത്തുന്നതിന് തുറന്നു പ്രവർത്തിക്കുന്നത് ആവശ്യമാണ്.

നിലവിലുള്ള സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ടു പ്രവർത്തിക്കണം. എല്ലാ കക്ഷികളും പൊതുവെ ചില കാര്യങ്ങളിൽ യോജിച്ചു. കോവിഡ് വ്യാപനം തടയുന്നതിന് ഒറ്റക്കെട്ടായി നീങ്ങുന്നതിന് സർവകക്ഷിയോഗം തീരുമാനിച്ചു. ലോക്ഡൗൺ ഒരുപരിഹാരമാർഗമല്ല എന്നു ചൂണ്ടിക്കാണിക്കപ്പെട്ടു. അതിനോട് എല്ലാവരും യോജിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർക്കശമായി പാലിക്കണമെന്നും അഭിപ്രായം ഉയർന്നു.

മലപ്പുറത്ത് ചൊവ്വാഴ്ച 1040 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 970 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. തിരുവനന്തപുരത്ത് 935 പേർക്ക്. കോവിഡ് ഇളവുകൾ ദുരപയോഗം ചെയ്യുന്നു. അതിഥി തൊഴിലാളികൾക്ക് ക്വാറന്റീൻ ഒരുക്കുന്നതിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണം. കൂടുതൽ കോവിഡ് പരിശോധന നടത്തും. എറണാകുളത്ത് ചൊവ്വാഴ്ച 859 പേർക്ക് രോഗം സ്ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here