ഇന്ത്യയിൽ കോവിഡ് മരണസംഖ്യ ആശങ്കയായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,148 പേര്‍ക്കാണ് ജീവന് നഷ്ടമായത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ നിരക്കാണിത്. ഇതോടെ ആകെ മരണസംഖ്യ 3,59,676 ആയി ഉയര്‍ന്നു.
കോവിഡ് മരണത്തിന്റെ കണക്കുകള്‍ ബിഹാര്‍ പരിഷ്കരിച്ചതിനു പിന്നാലെയാണ് മരണനിരക്ക് വലിയ തോതില്‍ ഉയര്‍ന്നത്. 9249 പേര് കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ബിഹാര്‍ സര്‍ക്കാറിന്റെ പുതിയ കണക്ക്. കഴിഞ്ഞ ദിവസത്തേതില്നിന്നും 3,951 മരണങ്ങള് പുതുതായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,91,83,121 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.69 ശതമാനമാണ്. രോഗമുക്തി നിരക്ക് 94.77 ശതമാനമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.