അബൂദബി: പ്രഫഷനലുകളെയും മികച്ച വിദ്യാര്‍ഥികളെയും കഴിവുള്ളവരെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ബൃഹദ് പദ്ധതികളുമായി അബൂദബി. സാംസ്‌കാരികം, ആരോഗ്യം, ഗവേഷണം, വികസനം, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളിലേക്ക് സംരംഭകര്‍, നിക്ഷേപകര്‍ എന്നിവരെ ആകര്‍ഷിക്കുന്നതിന് ദീര്‍ഘകാല വിസയും പൗരത്വവും നല്‍കാനാണ് പദ്ധതി. അബൂദബി എമിറേറ്റിെന്‍റ സുസ്ഥിര വികസനമാണ് ലക്ഷ്യം.

വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വിദേശപൗരന്‍മാര്‍ക്ക് പൗരത്വം നല്‍കുമെന്ന് യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിെന്‍റ പിന്തുടര്‍ച്ചയായാണ് അബൂദബിയുടെ തീരുമാനമെന്നാണ് വിലയിരുത്തല്‍. കഴിവുള്ള പ്രഫഷനലുകള്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍, സംരംഭകര്‍ തുടങ്ങിയവര്‍ക്ക് കുടുംബേത്താടൊപ്പം ഇവിടെ താമസിക്കാം എന്നതാണ് അബൂദബിയുടെ വാഗ്ദാനം. അക്കാദമിക് തലത്തില്‍ മികവ് തെളിയിച്ചവരെയും പുരാവസ്തു ഗവേഷകരെയും പ്രോത്സാഹിപ്പിക്കും.

അബൂദബിയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക, സന്ദര്‍ശകരുടെ പങ്കാളിത്തം കൂട്ടുക തുടങ്ങിയവ ലക്ഷ്യമാക്കിയാണ് ‘ക്രിയേറ്റേഴ്സ് വിസ’ പദ്ധതി നടപ്പാക്കുക.

അബൂദബി ന്യൂയോര്‍ക് യൂനിവേഴ്‌സിറ്റി, സോര്‍ബോണ്‍ സര്‍വകലാശാല അബൂദബി, ബെര്‍ക്ലി മ്യൂസിക് കോളജ്, സി.എന്‍.എന്‍ അക്കാദമി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here