അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ടിരുന്നു. ബഹ്‌റൈൻ, ബൾഗേറിയ, ചെക്ക് റിപ്പബ്ലിക്, മാലിദ്വീപ് എന്നിവയുൾപ്പെടെ എട്ട് രാജ്യങ്ങളെ എമിറേറ്റ് പുതുക്കിയ പട്ടികയിൽ ചേർത്തിരിക്കുകയാണ്. യാത്രക്കാർക്ക് ഇപ്പോൾ ആ സ്ഥലങ്ങളിലൂടെ പോകാനും കഴിയും.
യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളായ ഫ്രാൻസ്, നെതർലാന്റ്സ്, നോർവേ, സ്വീഡൻ, അയർലൻഡ് എന്നിവയുൾപ്പെടെ പന്ത്രണ്ട് രാജ്യങ്ങളെ യാത്രാ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ഡെൽറ്റ വേരിയന്റ് വ്യാപിച്ചതിനാൽ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.
ഏറ്റവും പുതിയ പട്ടിക സാംസ്കാരിക വകുപ്പിന്റെ വെബ്‌സൈറ്റിൽ പുറത്തിറക്കിയിരിക്കുകയാണ്. ഈ മാസം 31 ഉച്ചയ്ക്ക് 2 മണി മുതൽ പ്രാബല്യത്തിൽ വരും.
അല്‍ബേനിയ, അര്‍മേനിയ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, അസര്‍ബൈജന്‍, ബെല്‍ജിയം, കാനഡ, ചൈന, ഡെന്മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഹോങ്കോങ്ങ്, ഹങ്കറി, ഐസ്ലന്റ്, ഇസ്രയേല്‍, ഇറ്റലി, ജോര്‍ദാന്‍, മാള്‍ട്ട, മൗറീഷ്യസ്, മൊള്‍ഡോവ, നെതര്‍ലാന്‍ഡ്, ന്യൂസീലന്റ്, നോര്‍വേ, അയര്‍ലാന്‍ഡ്, റൊമാനിയ, സൗദി അറേബ്യ, സീഷെല്‍സ്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, സ്വീഡന്‍, സ്വിറ്റ്സര്‍ലന്റ്, തായ്വാന്‍, ടര്‍ക്ക്‌മെനിസ്ഥാന്‍, അമേരിക്ക, വത്തിക്കാന്‍ സിറ്റി എന്നീ രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവ് ലഭിക്കും. ഇവര്‍ വിമാനത്താവളത്തില്‍ വെച്ച് പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാവും.വാക്സിന്‍ സ്വീകരിച്ച യാത്രക്കാര്‍ അബുദാബിയിലെത്തി ആറാം ദിവസം പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ അബുദാബിയിലെത്തി ആറാം ദിവസവും 12-ാം ദിവസവും പിസിആര്‍ പരിശോധന നടത്തണം.