താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ നിര്‍ത്തിവെച്ച ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ ടി20 വേള്‍ഡ് കപ്പിന് ശേഷം നടത്താന്‍ ആലോചയുമായി ബിസിസിഐ. ഐപിഎല്‍ 14മത് സീസണിലെ ശേഷിക്കുന്ന 31 മത്സരങ്ങളാണ് ഒക്ടോബറിലും നവംബറിലും നടക്കുന്ന ടി20 വേള്‍ഡ് കപ്പിനു ശേഷം നടത്താന്‍ ബിസിസിഐ ആലോചിക്കുന്നത്.

ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹക്കും ഡല്‍ഹി ക്യാപിറ്റല്‍സ് താരം അമിത് മിശ്രയ്ക്കും കോവിഡ് ബാധിച്ചതിനു പിന്നാലെയാണ് ബിസിസിഐ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. അതിനു മുന്‍പ് കൊല്‍ക്കത്ത നിരയിലെ രണ്ടു പേര്‍ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘത്തിലെ ഒരാള്‍ക്കും കോവിഡ് ബാധിച്ചിരുന്നു.
“ഒക്ടോബര്‍- നവംബര്‍ മാസത്തില്‍ നടക്കുന്ന ടി20 വേള്‍ഡ് കപ്പ് മത്സരങ്ങള്‍ക്ക് ശേഷം ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ നടത്താനാണ് ആലോചിക്കുന്നത്. എല്ലാം നന്നായി പോവുകയാണെങ്കില്‍ ടി20 വേള്‍ഡ് കപ്പും ബാക്കി ഐപിഎല്‍ മത്സരങ്ങളും ഇന്ത്യയില്‍ തന്നെ നടത്തും.” ബിസിസിഐയുടെ അടുത്ത വൃത്തങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here