ലണ്ടൻ: ഇംഗ്ലണ്ടിന് കന്നി ക്രിക്കറ്റ് ലോകകപ്പ് കിരീടം സമ്മാനിച്ച ബെൻ സ്റ്റോക്സിന് മറ്റൊരു നേട്ടം കൂടി. 1889 മുതൽ നൽകിവരുന്ന ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരങ്ങളിലൊന്നായ വിഡ്ഡൺ ലീഡിങ് ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരമാണ് ഇത്തവണ സ്റ്റോക്സിനെ തേടിയെത്തിയത്.
ലോകകപ്പിൽ അഞ്ച് ഇന്നിങ്സുകളിൽ നിന്നായി 465 റൺസും ഫൈനലിലെ മാൻ ഓഫ് മാച്ചിനുമൊപ്പം ഹെഡിങ്ലിയിലെ മാസ്മരിക ഇന്നിങ്സടക്കം 441 റൺസുമായി ആഷസിലും സ്റ്റോക്സ് മിന്നിത്തിളങ്ങിയിരുന്നു. ബി.ബി.സി സ്പോർട്സ് പേഴ്സൺ ഓഫ് ദി ഇയർ, ഇ.സി.ബി ക്രിക്കറ്റർ ഓഫ് ദി ഇയർ എന്നീ പുരസ്കാരങ്ങളും സ്റ്റോക്സിനെത്തേടി എത്തിയിരുന്നു.
കഴിഞ്ഞ മൂന്ന് തവണയും വിസ്ഡൺ പുരസ്കാരം നേടിയിരുന്നത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയായിരുന്നു. 2005ൽ ആൻഡ്രൂ ഫ്ലിേൻറാഫ് പുരസ്കാരം നേടിയ ശേഷം വിസ്ഡൺ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലീഷുകാരനാണ് സ്റ്റോക്സ്.
വിസ്ഡെൻറ ഏറ്റവും മികച്ച അഞ്ചുക്രിക്കറ്റർമാരിൽ ഇംഗ്ലീഷ് ബൗളർ ജോഫ്ര ആർച്ചർ, ആസ്ട്രേലിയൻ താരങ്ങളായ പാറ്റ് കുമ്മിൻസ്, മാർക്കസ് ലബുഷെയ്ൻ, വനിതാ താരം എലിസ് പെറി എന്നിവരും ഇടം പിടിച്ചു.