കടുത്ത സംഘര്‍ഷങ്ങളും പരസ്യമായ ഇസ്രായേല്‍ അനുകൂല നിലപാടുകളുമായി ഗള്‍ഫ് മേഖലയിലെ ഡൊണാള്‍ഡ് ട്രംപിന്‍റെ ആധിപത്യത്തിന് ശേഷം പശ്ചിമേഷ്യയില്‍ സമ്ബൂര്‍ണ നയം മാറ്റവുമായി ജോ ബൈഡന്‍ .മൂന്ന് പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ മേഖലയില്‍നിന്ന് പിന്‍വലിച്ചുകഴിഞ്ഞതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പറയുന്നു. സൗദിയിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമ താവളത്തില്‍നിന്നാണ് ഒരു പാട്രിയറ്റ് പിന്‍വലിച്ചത്.

ഒരു വിമാനവാഹിനി യുദ്ധക്കപ്പലും നിരീക്ഷണ സംവിധാനങ്ങളും ഇതോടൊപ്പം പിന്‍വലിക്കുന്നുണ്ട്. ആഗോള തലത്തില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന്‍റെ ആവശ്യവും കരുത്തും പുനരവലോകനം നടത്തുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ പെന്‍റഗണ്‍ പ്രഖ്യാപനം നടത്തിയിരുന്നു.

മേഖലയില്‍ അര ലക്ഷത്തോളം യു.എസ് സൈനികരാണ് വിവിധ രാജ്യങ്ങളിലും സമുദ്ര തീരത്തുമായി നിലയുറപ്പിച്ചിട്ടുള്ളത്. യു.എസ്- ഇറാന്‍ സംഘര്‍ഷം കൊടുമ്ബിരിക്കൊണ്ടിരുന്ന 2018ല്‍ 90,000 ആയിരുന്നതാണ് മൂന്നുവര്‍ഷത്തിനിടെ പകുതിയോളമായി കുറഞ്ഞത്.

മേഖലയില്‍ എണ്ണ സമൃദ്ധമായി തുടരുകയും ആഗോള തലത്തില്‍ എണ്ണയുടെ ഉപഭോഗം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സുരക്ഷ കൂടി കണക്കിലെടുത്ത് യു.എസ് സൈനിക സാന്നിധ്യം നിലനില്‍ക്കുമെന്നുറപ്പ്. എന്നാല്‍, സംഘര്‍ഷ സാധ്യത കുറയുന്നതും ട്രംപില്‍ നിന്ന് വ്യത്യസ്തമായി ജോ ബൈഡന്‍ നിലപാട് മയപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് സൈനിക സംവിധാനങ്ങള്‍ കുറക്കുന്നതിലേക്ക് നീക്കമിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here