കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം നാലായി ഉയര്‍ന്ന സാഹചര്യത്തില്‍ വിപുലമായ രോഗപ്രതിരോധ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. തയ്യാറെടുപ്പുകളുടെ ഭാഗമായി കോഴിക്കോട് ബീച്ച്‌ ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റാനാണ് അധികൃതരുടെ തീരുമാനം . കൊറോണ ലക്ഷണങ്ങളുമായി എത്തുന്നവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യും. ഇവരില്‍ രോഗം സ്ഥിരീകരിച്ചതും എന്നാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തവരെ ബീച്ച്‌ ജനറല്‍ ആശുപത്രിയിലേക്കും മാറ്റും .

അതേസമയം ,രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ മൂന്ന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

അവശ്യവസ്തുകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പും കണ്ട്രോള്‍ റൂം തുറക്കും. പുതുതായി രോഗം സ്ഥിരീകരിച്ച രണ്ട് പേരുടേയും പ്രൈമറി കോണ്ടാക്ടുകളെ കണ്ടെത്തിക്കഴിഞ്ഞു . ഇവരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തി ലാണെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here