മാഡ്രിഡ് : ഇറ്റലി കഴിഞ്ഞാല്‍ കൊറോണ ഏറ്റവും കൂടുതല്‍ നാശം വിതച്ചിരിക്കുന്നത് സ്പെയിനിലാണ്. സ്പെയിനില്‍ കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. ഇന്നലെ മാത്രം സ്പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തത് 7,937 കേസുകളാണ്. ഇതോടെ സ്പെയിനിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 47,610 ആയി. മരണസംഖ്യയും ക്രമാതീതമായി വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്പെയിനില്‍ ഇതേവരെ 3,434 പേര്‍ മരിച്ചു. ഇന്നലെ മാത്രം 738 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇറ്റലിയും സ്പെയിനുമാണ് കൊറോണ മരണ നിരക്കില്‍ മുന്നിലുള്ള രാജ്യങ്ങള്‍. കൊറോണ ഉത്ഭവിച്ച ചൈനയില്‍ 3,291 പേരാണ് മരിച്ചത്.

സ്പെയിനിലെ നില അതീവ ഗുരുതരമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍
രോഗികളുടെ എണ്ണവും മരണസംഖ്യയും ഇനിയും കൂടുമെന്നാണ് മുന്നറിയിപ്പ്. സ്പെയിന്‍ ഉപപ്രധാനമന്ത്രി കാര്‍മല്‍ കാല്‍വോയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. നിലവില്‍ സ്പെയിന്‍ ലോക്ക്ഡൗണിലാണ്. മാര്‍ച്ച്‌ 13 മുതല്‍ 15 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 11 വരെ തുടരാനാണ് തീരുമാനം. മാഡ്രിഡിലാണ് കൊറോണ ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിച്ചിരിക്കുന്നത്. 14,597 പേര്‍ക്കാണ് മാഡ്രിഡില്‍ മാത്രം കൊറോണ പിടിപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here