സര്‍ക്കാര്‍ ഓഫീസുകളിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അബുദാബി ഭരണകൂടം. സര്‍ക്കാര്‍ ഓഫിസുകളില്‍ ഇടപാടുകള്‍ക്ക് പോകുന്നവര്‍ക്ക് രണ്ടു ഡോസ് കോവിഡ് വാക്സിനേഷനു പുറമെ മൂന്നു ദിവസത്തിനുള്ളില്‍ (72 മണിക്കൂര്‍) എടുത്ത പി.സി.ആര് നെഗറ്റിവ് ഫലവും നിര്‍ബന്ധമാക്കി. തിങ്കളാഴ്ച മുതലാണ് അബൂദബിയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഈ നിബന്ധന കര്‍ശനമായത്.
ഇമിഗ്രേഷന്‍ ഓഫിസുകളില്‍ പ്രവേശനത്തിന് 48 മണിക്കൂര്‍ കോവിഡ് പരിശോധന ഫലം ഒരാഴ്ച മുമ്ബേ നിര്‍ബന്ധമാക്കിയിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥരെ മൊബൈല്‍ ഫോണില്‍ അല്‍ ഹുസന്‍ ആപ്പില്‍ പി.സി.ആര് നെഗറ്റിവ് ഫലം കാണിക്കണം.
ഇതിനിടെ അബൂദബി നാഷനല്‍ ഓയില്‍ കമ്ബനി ഹെല്‍ത്ത് സേഫ്റ്റി എന്‍വയണ്‍മെന്റ് (അഡ്നോക്) ഇന്ത്യയില്‍ നിന്നെത്തുന്ന ജീവനക്കാര്‍ക്ക് 20 ദിവസം ക്വാറന്റീന് നിര്‍ബന്ധമാക്കി. ഇന്ത്യയിലെ വിമാനത്താവളങ്ങളിലൂടെ ട്രാന്‍സിറ്റ് ചെയ്തവര്‍ക്കും ബാധകമാണ്. തിങ്കളാഴ്ച മുതല്‍ നിബന്ധന പ്രാബല്യത്തിലായി.