ഇനിയും കോവിഡ് ഭീതിയകന്നിട്ടില്ലാത്ത ലോകത്തിന് അതിനെക്കാള്‍ ദൂരവ്യാപക നാശമുണ്ടാക്കാന്‍ ശേഷിയുള്ള മറ്റൊരു മഹാമാരിയെ കുറിച്ച്‌ വലിയ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ‘സാര്‍സ്’, ‘എബോള’, ‘സിക’ തുടങ്ങി എണ്ണമറ്റ പകര്‍ച്ച വ്യാധികള്‍ നല്‍കിയ ദുരന്തങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാകും മുമ്പേ ലോകത്തെ മുനയില്‍നിര്‍ത്തിയ കോവിഡിനെക്കാള്‍ വേഗത്തില്‍ പടരാന്‍ ആകുന്ന രോഗത്തിന് ‘ഡിസീസ് എക്സ്’ എന്നാണ് സംഘടന പേരു നല്‍കിയിരിക്കുന്നത്.

മനുഷ്യരില്‍ എത്രത്തോളം ഈ രോഗം പടര്‍ത്തുന്ന വൈറസ് അപകടകാരിയാകുമെന്നതുള്‍പെടെ പഠനം ഇനിയും തുടങ്ങാനിരിക്കുന്നതേയുള്ളൂ. അതിനാശകാരിയാകാം ‘ഡിസീസ് എക്സ്’ എന്ന് 1976ല്‍ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രഫസര്‍ ജീന്‍ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നല്‍കുന്നു.

ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇന്‍ഗെന്‍ഡെയിലാണ് ആദ്യ രോഗിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്തിയത്. അണുബാധയേറ്റ രോഗിയില്‍ പനിയും രക്തസ്രാവവുമാണ് കണ്ടെത്തിയത്. അതിവേഗം പടരാന്‍ ശേഷിയുള്ള വൈറസാണിതെന്നും രോഗം കോവിഡിനെക്കാള്‍ വേഗത്തില്‍ ലോകം കീഴടക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ജന്തുക്കളില്‍നിന്നു തന്നെയാണ് കോവിഡിനു സമാനമായി ഈ രോഗവും മനുഷ്യരിലെത്തുക. വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കല്‍, വന്യജീവി വ്യാപാരം എന്നിവയാണ് സമാന രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നതെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here