പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച അസ്ട്ര സെനിക്ക വാക്‌സിന് ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ അംഗീകാരം നല്‍കി. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ബാച്ച് വാക്‌സിന്‍ ഇന്ന് ദുബൈയിലെത്തി. രണ്ടുലക്ഷം ഡോസ് അസ്ട്രസെനിക്ക വാക്‌സിനാണ് ഇന്ന് ദുബൈയിലെത്തിയത്. ദുബൈ ഹെല്‍ത്ത് അതോറിറ്റി വിതരണത്തിന് അനുമതി നല്‍കുന്ന മൂന്നാമത്തെ വാക്‌സിനാണിത്.

18 വയസ് മുതല്‍ 60 വയസ് വരെയുള്ള യു.എ.ഇ സ്വദേശികള്‍, യു.എ.ഇയില്‍ വിസയുള്ള ഇതോ പ്രായപരിധിയിലുള്ള ഭിന്നശേഷിക്കാര്‍, നിത്യരോഗികള്‍, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ മുന്‍നിര കോവിഡ് പ്രതിരോധ രംഗത്തുള്ളവര്‍ എന്നിവര്‍ക്കാണ് ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍ നല്‍കുക. വാക്‌സിന്‍ ആവശ്യമുള്ളവര്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റി മുഖേന അപ്പോയിന്റ്‌മെന്റ് എടുക്കണം. നിലവില്‍ ചൈനയുടെ സിനോഫാം, യു.എസ്.എയുടെ ഫൈസര്‍ എന്നിവക്കാണ് അതോറിറ്റി അനുമതി നല്‍കിയത്. അബൂദബി റഷ്യയുടെ സ്പുട്‌നിക് വാക്‌സിനും അംഗീകാരം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here