ഖത്തറിൽ ഈ വർഷാവസാനം വിരുന്നെത്തുന്ന ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ ദുബൈയിലെ ഹോട്ടലുകൾക്ക് നല്ലകാലമാകും. നഗരത്തിലെ ഹോട്ടലുകളിൽ ലോകകപ്പ് ദിവസങ്ങളിലേക്ക് ബുക്കിങ്ങിന് ഇപ്പോൾതന്നെ തിരക്ക് ആരംഭിച്ചിരിക്കയാണ്. യു.എ.ഇയിൽനിന്ന് ഓരോ ദിവസവും കളികാണാൻ പോകാൻ വിവിധ വിമാനക്കമ്പനികൾ ഷട്ട്ൽ സർവിസുകൾകൂടി ഏർപ്പെടുത്തിയതോടെയാണ് തിരക്ക് വർധിച്ചത്.

വിവിധ രാജ്യക്കാരുടെ ആരാധകർ കൂട്ടമായിതന്നെ പല ഹോട്ടലുകളും ബുക്ക് ചെയ്യുന്നുണ്ട്. പശ്ചിമേഷ്യൻ രാജ്യത്ത് ആദ്യമായാണ് ലോകകപ്പ് എത്തുന്നതെന്നതിനാൽ ആരാധകർ മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സന്ദർശിക്കാനും അവസരം ഉപയോഗപ്പെടുത്തും.

മേഖലയിലെ ഏറ്റവും സുപ്രധാന ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിലാണ് ദുബൈ പലരും താമസത്തിന് തെരഞ്ഞെടുക്കുന്നത്. നഗരത്തിലെ കാഴ്ചകൾ കാണാൻ കൂടി ഇവിടെ ഹോട്ടലുകളിൽ തങ്ങുന്നത് സഹായിക്കുമെന്ന് പലരും കണക്കുകൂട്ടുന്നു. കൂടാതെ, ലോകത്ത് ഏതു ഭാഗത്തേക്കും സുഗമമായ സഞ്ചാര സൗകര്യമുണ്ടെന്നതും നഗരത്തിന്‍റെ മറ്റൊരു ആകർഷണീയതയാണ്. ലാറ്റിനമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ആരാധകരാണ് പ്രധാനമായും ഹോട്ടൽമുറികൾ ബുക്ക് ചെയ്യുന്നത്. ലോകകപ്പിന്‍റെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ എത്തുമെന്ന് പ്രവചിക്കപ്പെടുന്ന രാജ്യക്കാരാണ് ഇവരിൽ കൂടുതലും. മിക്കവരും ഗ്രൂപ് ബുക്കിങ്ങാണ് തിരഞ്ഞെടുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here