24 മണിക്കൂർ കൊറോണ വൈറസ് സ്റ്റെറിലൈസേഷൻ പദ്ധതി നടക്കുമ്പോൾ ആളുകൾക്ക് പിഴ ഈടാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് ദുബായ് പോലീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഏതൊക്കെ വാഹനങ്ങൾക്ക് മൂവേമെന്റ് പെർമിറ്റ് ഉണ്ട് അല്ലെങ്കിൽ സുപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളെ തിരിച്ചറിയാൻ സ്പീഡ് റഡാറുകൾക്കൊപ്പം എഐയും ഉപയോഗിക്കുന്നുണ്ടെന്ന് ദുബായ് പോലീസിലെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു.
“നിങ്ങൾ ഒരു റഡാറിൽ നിന്ന് ഒരു ഫ്ലാഷ് കണ്ടാൽ ഉടനടി പിഴ പ്രതീക്ഷിക്കരുത്, ദുബായ് പോലീസ് ഉപയോഗിക്കുന്ന AI സംവിധാനത്തിന് ഓരോ റഡാർ പിഴയും പ്രോസസ്സ് ചെയ്യാനും പ്ലേറ്റ് നമ്പർ ഏത് സുപ്രധാന മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളുടെയാണോ എന്ന് പരിശോധിക്കാനും കഴിയും എന്ന്” അദ്ദേഹം കൂട്ടിച്ചേർത്തു.