ഫിഫ ലോകകപ്പ് മത്സര വേദിയായ ഖത്തർ മറ്റൊരു ചരിത്രം കൂടി കൂട്ടിച്ചേർക്കും. ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ വനിതാ റഫറിമാർ ഇത്തവണയുണ്ടാകും. ലോകകപ്പിന്റെ 92 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായി പുരുഷ ലോകകപ്പ് മത്സരത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ വനിതാ റഫറിമാര്‍ എത്തുന്നത്.

റഫറിമാരുടെ പട്ടികയില്‍ മൂന്ന് വനിതകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട്, റുവാണ്ടയില്‍ നിന്നുള്ള സലിമ മുകന്‍സംങ്ക, ജപ്പാനില്‍ നിന്നുള്ള യോഷിമി യമാഷിത എന്നിവരാണ് ഫിഫ തിരഞ്ഞെടുത്ത മൂന്ന് വനിതകള്‍. അസിസ്റ്റന്റ് റഫറിമാരായി ബ്രസീലിൽ നിന്നുള്ള ന്യൂസ ബാക്ക്, മെക്സിക്കോയിൽ നിന്നുള്ള കാരെൻ ഡയസ് മദീന, അമേരിക്കകാരിയായ കാതറിൻ നെസ്ബിറ്റ് എന്നിവരുമെത്തും.

‘മത്സരങ്ങളുടെ ഗുണമേന്മയാണ് ഞങ്ങള്‍ക്ക് പ്രധാനം, ലിംഗഭേദമല്ല’- വനിതാ റഫറിമാരെ നിയമിക്കാനുള്ള തീരുമാനത്തെ കുറിച്ച് മുന്‍ ഇറ്റാലിയന്‍ റഫറിയും ഇപ്പോള്‍ ഫിഫയുടെ റഫറി കമ്മിറ്റി ചെയര്‍മാനുമായ പിയര്‍ലൂജി കോളിന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here