ഫുട്ബോൾ താരം റൊണാൾഡീഞ്ഞോയും സഹോദരനും വ്യാജപാസ്പോർട്ട് കേസുമായി ബന്ധപ്പെട്ട് വീട്ടുതടങ്കലിലേക്ക് മാറാൻ പരാഗ്വേ കോടതി ചൊവ്വാഴ്ച ഉത്തരവിട്ടു. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് പരാഗ്വേയിൽ എത്താൻ ശ്രമിച്ചതിന്റെ പേരിലാണ് ഒരു മാസം മുൻപ് റൊണാൾഡീഞ്ഞോയും സഹോദരനും അറസ്റ്റിലായത്. ഏകദേശം 1.5 മില്യൺ ഡോളറിന്റെ ജാമ്യത്തിലാണ് രണ്ടുപേരും ജയിലിൽ നിന്നും പരാഗ്വേ യിലുള്ള ഒരു ഹോട്ടലിലേക്ക് വീട്ടുതടങ്കൽ വ്യവസ്ഥയിൽ മാറുന്നത്.