ടൂറിസം മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ) ആകർഷിക്കുന്നതിൽ ദുബൈ ലോകത്ത് ഒന്നാം സ്ഥാനം നിലനിർത്തി. 2021ൽ മാത്രം 30 വ്യത്യസ്ത പദ്ധതികളിലായി 640 കോടി ദിർഹമിന്‍റെ നിക്ഷേപമാണ് എമിറേറ്റിലേക്ക് ഒഴുകിയത്. നിക്ഷേപ മൂലധനം, പദ്ധതികൾ, ജോലി സാധ്യതകൾ എന്നിവയിലെല്ലാം ദുബൈ മുന്നിലാണെന്ന് ഫിനാൻഷ്യൽ ടൈംസിന്‍റെ മാർക്കറ്റ് ഡേറ്റ വ്യക്തമാക്കുന്നു. ലോകത്തെ എഫ്.ഡി.ഐ നിക്ഷേപങ്ങളെക്കുറിച്ച ഡേറ്റകൾ പങ്കുവെക്കുന്ന പ്രമുഖ സംവിധാനമാണിത്.

എല്ലാ മേഖലകളിലും ബിസിനസിനും നിക്ഷേപത്തിനും അനുകൂലമായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നത് എമിറേറ്റ് തുടരുകയാണെന്ന് നേട്ടം പങ്കുവെച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ കുറിച്ചു. ദുബൈയെ കുറിച്ച് നിക്ഷേപകരുടെ വർധിച്ചുവരുന്ന ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതും ആഗോള വ്യാപാരത്തിന്‍റെയും നിക്ഷേപത്തിന്‍റെയും കേന്ദ്രമെന്ന നിലയിലെ സ്ഥാനത്തെ ശക്തിപ്പെടുത്തുന്നതുമാണ് നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here