വ്യാഴാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് വരുന്നവർക്ക് ജനറൽ ഡയറക്ടറേറ്റ് ഒാഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിെൻറ (ജി.ഡി.ആർ.എഫ്.എ) അനുമതി നിർബന്ധമാണെന്ന് ദുബൈ സിവിൽ ഏവിയേഷൻ അറിയിച്ചു. എന്നാൽ, ദുബൈ ഒഴികെയുള്ള മറ്റ് എമിറേറ്റിലേക്ക് വരുന്നവർ ഫെഡറൽ അതോറിറ്റിയുടെ (െഎ.സി.എ അനുമതിയാണ് തേടേണ്ടത്.)
ദുബൈ യാത്രക്കാർ https://smart.gdrfad.gov.ae/homepage.aspx എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. ജി.ഡി.ആർ.എഫ്.എയുടെ അനുമതി ലഭിച്ച ശേഷം മാത്രമെ യാത്ര ചെയ്യാവൂ. യു.എ.ഇയിൽ നിന്നെടുത്ത രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് യാത്രഅനുമതി എന്നും സിവിൽ ഏവിയേഷെൻറ സർക്കുലറിൽ പറയുന്നു. യു.എ.ഇയിലെ സർക്കാർ സ്മാർട്ട് ആപ്പുകൾ വഴി ലഭിക്കുന്ന വാക്സിൻ സർട്ടിഫിക്കറ്റും ഉൾപെടുത്തണം.
അതേസമയം, ചില വിഭാഗത്തിൽപെട്ടവർക്ക് വാക്സിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ (സ്കൂൾ, കോളജ്, യൂനിവേഴ്സിറ്റി) എന്നിവർക്കാണ് ഇളവ് നൽകിയിരിക്കുന്നത്. വിദ്യാർഥികൾ, മാനുഷീക പരിഗണന അർഹിക്കുന്ന കേസുകൾ, സർക്കാർ ജീവനക്കാർ, ചികിത്സ അത്യാവശ്യമുള്ളവർ എന്നിവർക്കും ഇളവുണ്ട്. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുളളവർക്കാണ് അനുമതി