തൊട്ടതിലെല്ലാം പൊന്നുവിളയിച്ച്‌ അതിവേഗം ലോകം കീഴടക്കാനിറങ്ങിയ ബഹുരാഷ്ട്ര ഭീമനായ ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്കിനെ പേടിപ്പിച്ച്‌ ഹാക്കര്‍മാര്‍. ക്രിപ്റ്റോകറന്‍സി ലോകത്ത് വലിയ സ്വപ്നങ്ങളുമായി ഓരോ ദിനവും ഇറങ്ങിക്കളിക്കുന്നത് തുടരരുതെന്നാണ് ‘അനോനിമസ്’ ഹാക്കര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിനില്‍ വന്‍തോതില്‍ നിക്ഷേപമിറക്കിയ മസ്ക് അടുത്തിടെയായി നടത്തിയ പ്രസ്താവനകള്‍ അതിന്‍റെ മൂല്യത്തില്‍ കാര്യമായ വ്യതിയാനം സൃഷ്ടിച്ചിരുന്നു.

തന്‍റെ ഊന്നല്‍ ടെസ്ലയാണെന്നും ബിറ്റ്കോയിനല്ലെന്നും തുടക്കത്തില്‍ പറഞ്ഞ മസ്ക് അതുമറന്നാണ് ഇപ്പോള്‍ പെരുമാറുന്നതെന്ന് ഹാക്കര്‍മാരുടെ ഗ്രൂപ് പുറത്തിറക്കിയ വിഡിയോ പറയുന്നു. ‘ചൊവ്വയുടെ രാജാവാ’യാണ് മസ്ക് സ്വയം വിശ്വസിക്കുന്നതെന്നും അത് തന്‍റെ ആധിപത്യ മനസ്സാണ് പങ്കുവെക്കുന്നതെന്നും കുറ്റപ്പെടുത്തുന്നുണ്ട്.

ബിറ്റ്കോയിന്‍ ഇടപാടുകള്‍ കൂടുതലാകുന്നത് ഭയന്ന മസ്ക് അടുത്തിടെ ഇതുവഴി ടെസ്ല കാറുകള്‍ വാങ്ങാന്‍ നല്‍കിയ ഇളവ് നിര്‍ത്തിവെച്ചിരുന്നു. മാര്‍ച്ച്‌ അവസാനമാണ് വ്യവസായ ലോകത്തെ ഞെട്ടിച്ച്‌ ഈ സൗകര്യം ടെസ്ല ആദ്യമായി ഏര്‍പെടുത്തിയത്.

ഇൗ വര്‍ഷാദ്യത്തിലാണ് 150 കോടി ഡോളര്‍ മൂല്യമുള്ള ബിറ്റ്കോയിന്‍ ടെസ്ല വാങ്ങിയത്. ഇതില്‍ കുറെ വിറ്റഴിച്ച മസ്ക് ഇനി വില്‍ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ടെസ്ലക്കു പുറമെ സ്പേസ് എക്സിന്‍റെയും സ്ഥാപകനാണ് മസ്ക്.

LEAVE A REPLY

Please enter your comment!
Please enter your name here