ദുബൈ: യു.എ.ഇയിലുള്ള വിവിധ സർവകലാശാലകളിലേക്കുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശന നിരക്കിൽ വൻ വർദ്ധനവെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. കോവിഡ് മൂലം വിദേശ പഠനം അനിശ്ചിതത്തിലായിരിക്കുന്ന ഈ സാഹചാര്യത്തിലാണ് യൂറോപ്പ്, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ യുഎഇ സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിലും അന്വേഷണത്തിലും വൻ വർദ്ധനവ് രേഖപ്പെടുത്തിയത്. മിക്ക യുഎഇ സർവകലാശാലകളിലും പ്രവേശന സീസൺ ഈ വർഷം ഓഗസ്റ്റ് വരെ തുടരും.
പല ബിരുദ വിദ്യാർത്ഥികളും അടുത്തുള്ള, കുടുംബങ്ങളുമായി താമസിക്കാൻ കഴിയുന്ന സുരക്ഷിതമായ നഗരമാണ് പഠനത്തിനായി തെരെഞ്ഞെടുക്കുന്നതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. കോവിഡ് കാലത്ത് വിദൂര വിദേശ രാജ്യത്ത് താമസിക്കാൻ മടിക്കുന്നതും ഇതിന് കാരണമായി.
മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളായ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച അന്വേഷണങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതാണ് റിപ്പോർട്ട്.