ആറ് വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിന്‍റെ മികവില്‍ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 178 റണ്‍സിന് വീഴ്ത്തി. 241 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ടായിരുന്ന ഇംഗ്ലണ്ട് 420 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നില്‍ വച്ചിരിക്കുന്നത്. കുത്തിത്തിരിയുന്ന ചെന്നൈയിലെ പിച്ചില്‍ നാലാം ദിനം ശേഷിക്കുന്ന ഓവറുകളും അഞ്ചാം ദിനവും പിടിച്ചിനില്‍ക്കാന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ വിയപ്പൊഴുക്കേണ്ടി വരും. 40 റണ്‍സ് നേടിയ ജോ റൂട്ടാണ് രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിന്‍റെ ടോപ്പ് സ്കോറര്‍. ഒലി പോപ്പ് (28), ഡോം ബെസ് (250, ജോസ് ബട്ലര്‍ (24) എന്നിവരും ഭേദപ്പെട്ട സ്കോറിംഗ് നടത്തി.

രണ്ടാം ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ റോറി ബേണ്‍സിനെ വീഴ്ത്തിയാണ് അശ്വിന്‍ തുടങ്ങിയത്. പിന്നീട് തുടര്‍ച്ചയായി ഇംഗ്ലണ്ടിന് വിക്കറ്റുകള്‍ നഷ്ടമായി. ഷഹബാദ് നദീം രണ്ടും ഇഷാന്തും ബുമ്രയും ഓരോ വിക്കറ്റും നേടി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 337 റണ്‍സില്‍ അവസാനിച്ചിരുന്നു. 257/6 എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് ഇന്ന് 80 റണ്‍സ് കൂടി ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ. 85 റണ്‍സുമായി പുറത്താകാതെ നിന്ന വാഷിംഗ്ടണ്‍ സുന്ദറിന്‍റെ ഇന്നിംഗ്സാണ് ഇന്ത്യന്‍ സ്കോര്‍ 300 കടത്തിയത്. 12 ഫോറും രണ്ടു സിക്സും അടങ്ങിയതായിരുന്നു സുന്ദറിന്‍റെ ഇന്നിംഗ്സ്.

അശ്വിന്‍ (31) പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ വാലറ്റം തകര്‍ന്നടിഞ്ഞു. അശ്വിന്‍-സുന്ദര്‍ സഖ്യം 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഷഹബാദ് നദീം (0), ഇഷാന്ത് ശര്‍മ (4), ജസ്പ്രീത് ബുംറ (0) എന്നിവര്‍ വന്നപോലെ മടങ്ങി. ഇംഗ്ലണ്ടിനായി ഡോം ബെസ് നാലും ജയിംസ് ആന്‍ഡേഴ്സണ്‍, ജാക്ക് ലീച്ച്‌, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here