ഒളിമ്ബിക്സ് ഹോക്കി ക്വാര്ട്ടര് ഫൈനലില് ബ്രിട്ടനെ മുട്ടുകുത്തിച്ച്‌ ഇന്ത്യ സെമി ഫൈനലില്‍. 41 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഒളിമ്ബിക്സ് ഹോക്കി സെമിയില്‍ കടക്കുന്നത്. 3-1 നാണ് ഇന്ത്യ ബ്രിട്ടനെ പരാജയപ്പെടുത്തിയത്. ഇതിന് മുമ്ബ് 1980-ലെ മോസ്കോ ഒളിമ്ബിക്സിലാണ് ഇന്ത്യ അവസാനമായി സെമിയിലെത്തിയത്.

ദില്‍പ്രീത് സിങ് (7), ഗുര്‍ജന്ത് സിങ് (16), ഹാര്‍ദിക് സിങ് (57) എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. ബ്രിട്ടന്റെ ഗോള്‍ 45-ാം മിനിറ്റില്‍ സാമുവല്‍ വാര്‍ഡ് നേടി. മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഇന്ത്യയ്ക്ക് തുണയായി. ബെല്‍ജിയമാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി.

LEAVE A REPLY

Please enter your comment!
Please enter your name here