അര്‍ജന്‍റീനിയന്‍ ഇതിഹാസം ഹാവിയര്‍ മാഷറാനോ പ്രൊഫഷനല്‍ ഫുട്ബാളില്‍ നിന്നും വിരമിച്ചു. അര്‍ജന്‍റീനയില്‍ തന്നെയുള്ള എസ്റ്റുഡിയന്‍റ്സിന് വേണ്ടി പന്തുതട്ടിയാണ് 36കാരനായി മാഷെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ലാറ്റിനമേരിക്കന്‍ ക്ലബുകളായ റിവര്‍േപ്ലറ്റിലും കൊറിന്ത്യന്‍സിലും പന്തുതട്ടിത്തുടങ്ങിയ മാഷറാനോ വെസ്റ്റ് ഹാം യുനൈറ്റഡിലേക്കും ലിവര്‍പൂളിലേക്കും ബാഴ്സലോണയിലേക്കും കൂടുമാറിപ്പോയിരുന്നു. പ്രതിരോധക്കോട്ട പിഴവുകളില്ലാതെ കാത്ത മാഷെ പോരാട്ട വീര്യം കൊണ്ട് ചെല്ലുന്നിടത്തെല്ലാം കൈയ്യടി നേടി. മധ്യനിരയില്‍ കളിമെനയുന്നതിലും മിടുക്കനായിരുന്നു. ബാഴ്സലോണക്കൊപ്പം എട്ടുവര്‍ഷത്തിനിടക്ക് അഞ്ച് ലാലിഗ കിരീടങ്ങളും രണ്ട് ചാമ്ബ്യന്‍സ്ലീഗ് കിരീടങ്ങളും സ്വന്തമാക്കി.

അര്‍ജന്‍റീനക്കായി 147 മത്സരങ്ങളില്‍ പന്തുതട്ടിയ മാഷേ നാലുലോകകപ്പുകളിലും കളത്തിലിറങ്ങി. 2018 ലോകകപ്പില്‍ ഫ്രാന്‍സിനെതിരെയുള്ള പരാജയത്തിന് പിന്നാലെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2004 ഒളിംപിക്സില്‍ സ്വര്‍ണമെഡല്‍ നേടിയ അര്‍ജന്‍റീന ടീമിലും അംഗമായിരുന്നു. 2014 ബ്രസീല്‍ ലോകകപ്പില്‍ പ്രതിരോധ നിരയില്‍ മാഷെറാനോ നടത്തിയ മിന്നും പ്രകടനത്തിന്‍െറ മികവില്‍ കൂടിയായിരുന്നു അര്‍ജന്‍റീന ഫൈനലിലേക്ക് മുന്നേറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here