കാടിന്റെ മക്കളുടെ കഷ്ടപ്പാടിന്റെ കഥ പറഞ്ഞ കെഞ്ചീരയ്ക്ക് ദേശീയ പുരസ്ക്കാരത്തിന്റെ പൊന്‍തിളക്കം. ആദിവാസി സമൂഹമായ പണിയ വിഭാഗത്തി‍െന്‍റ ജീവിതമാണ് കെഞ്ചിരയിലൂടെ പറയുന്നത്.

സമൂഹത്തില്‍ നിന്ന് പിന്തള്ളപ്പെട്ട ആദിവാസി സമൂഹത്തി‍െന്‍റ വര്‍ത്തമാനകാല ജീവിതത്തെ അവരിലൂടെതന്നെ മനോജ് കാന എന്ന സംവിധായകന്‍ അഭ്രപാളിയിലെത്തിച്ചപ്പോള്‍ അത് പുരസ്കാരങ്ങളുടെ ചലച്ചിത്രമായി മാറുകയായിരുന്നു. ഒടുവില്‍ ഏറ്റവും നല്ല പ്രാദേശിക ഭാഷ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡാണ് മനോജ് കാനയെ തേടിയെത്തിയത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച ഈ ചിത്രം ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുത്ത ആദ്യ ചിത്രമായതും ശ്രദ്ധേയമാണ്. പണിയ ഭാഷയിലാണ് ചിത്രം സംസാരിക്കുന്നത്. ഇതാണ് ഇപ്പോഴത്തെ തിളക്കത്തിന് കാരണമായത്. ത‍െന്‍റകൂടി 22 വര്‍ഷക്കാലത്തെ ജീവിതമാണ് സിനിമയെന്നും അംഗീകാരം പ്രതീക്ഷിച്ചതാണെന്നും മനോജ് കാന പറയുന്നു.

ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ആദിവാസികളാണ് എന്നതാണ് മറ്റൊരു സവിശേഷത. തങ്ങളുടെ ജീവിതത്തിലേക്ക് ക്യാമറ തിരിഞ്ഞപ്പോഴുണ്ടായ സിനിമയ്ക്ക് ദേശീയ പുരസ്കാരം കിട്ടിയതിന്റെ സന്തോഷത്തിലാണ് അഭിനേതാക്കളും.

കോളനിയിലെ 13 വയസ്സുള്ള ഒമ്ബതാം ക്ലാസുകാരിയായ കെഞ്ചിര എന്ന പെണ്‍കുട്ടിയിലൂടെ ലോകത്തെ മുഴുവന്‍ ആദിവാസികളുടെയും ജീവിതം ചിത്രത്തില്‍ വായിച്ചെടുക്കാം. കെഞ്ചിരയെന്ന കേന്ദ്രകഥാപാത്രത്തിലൂടെ വികസിക്കുന്ന കഥയില്‍ കോളനി തന്നെ കഥാപാത്രമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അവര്‍ ജീവിക്കുകയായിരുന്നു കാമറക്കു മുന്നില്‍.

വിദ്യാര്‍ഥിനിയായ ദ്വാരക പത്തില്‍ക്കുന്ന് കോളനിയിലെ വിനുഷയും കണിയാമ്ബറ്റ കൊഴിഞ്ഞങ്ങാട് കോളനിയിലെ വിനുവും വള്ളിയൂര്‍ക്കാവ് കോളനിയിലെ കരുണനുമുള്‍പ്പെടെ മുന്നൂറോളംപേര്‍ സിനിമയുടെ ഭാഗമായി, വിനുഷയും വിനുവും ഉള്‍പ്പെടെ മുപ്പതോളം പേര്‍ ചിത്രത്തിലുടനീളം വേഷമിട്ടു. കുഞ്ഞുകുട്ടികള്‍ മുതല്‍ എണ്‍പതു പിന്നിട്ടവര്‍വരെ സിനിമയുടെ ഭാഗമായി.

മനാജ് കാന രചനയും സംവിധാനവും നിര്‍വഹിച്ച കെഞ്ചിര നേര് ഫിലിംസും മാങ്ങാട് ഫൗണ്ടേഷനും ചേര്‍ന്നാണ് നിര്‍മിച്ചത്. മനോജ് കണ്ണോത്ത് എഡിറ്റിങ് നിര്‍വഹിച്ചു. റോബിനും മനോജ് കണ്ണോത്തും ചേര്‍ന്നു നടത്തിയ ശബ്ദക്രമീകരണം ലോകസിനിമയോട് കിടപിടിക്കുന്നതാണ്. പ്രതാപന്‍ നായരാണ് കാമറ കൈകാര്യം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here