മലയാള കാവ്യ കുടുംബത്തിലെ കാരണവരായ മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരി (94) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 8.20ഓടെയായിരുന്നു മരണം. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോമയിലായിരുന്നു.

രാവിലെ 10.30ന് സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനം. ഉച്ചയോടെ ഭൗതികശരീരം പാലക്കാട് കുമരനെല്ലൂരിലെ വീട്ടില്‍ എത്തിക്കും. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിയോടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. അടുത്തിടെയാണ് അക്കിത്തത്തെ ജ്ഞാനപീഠം പുരസ്കാരം നല്‍കി രാജ്യം ആദരിച്ചത്.

പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച്‌ 18ന് അക്കിത്തത്ത് വാസുദേവന്‍ നമ്ബൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്‍റെയും മകനായാണ് ജനനം.1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 75ല്‍ ആകാശവാണി തൃശൂര്‍ നിലയത്തില്‍ എഡിറ്ററായും ചുമതല വഹിച്ചു. 1985ല്‍ വിരമിച്ചു.

കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ലേഖനസമാഹാരം അടക്കം അമ്ബതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം, ബലിദര്‍ശനം, ഇടിഞ്ഞു പൊളിഞ്ഞ ലോകം, പണ്ടത്തെ മേല്‍ശാന്തി, മാനസപൂജ, വെണ്ണക്കല്ലിന്‍റെ കഥ, മനഃസാക്ഷിയുടെ പൂക്കള്‍, തിരഞ്ഞെടുത്ത കവിതകള്‍, കളിക്കൊട്ടിലില്‍, നിമിഷ ക്ഷേത്രം തുടങ്ങിയവ പ്രശസ്ത കൃതികളാണ്.

2017ല്‍ പത്മശ്രീ പുരസ്കാരം നല്‍കി രാജ്യം ആദരിച്ച കാവ്യപ്രതിഭക്ക് കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, ഓടക്കുഴല്‍, വള്ളത്തോള്‍, ആശാന്‍, വയലാര്‍ തുടങ്ങി വിവിധ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഭാര്യ ശ്രീദേവി അന്തര്‍ജനം കഴിഞ്ഞ വര്‍ഷം മരിച്ചു. പ്രശസ്ത ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്. മകന്‍ വാസുദേവനും ചിത്രകാരനാണ്. മറ്റുമക്കള്‍: പാര്‍വ്വതി, ഇന്ദിര, ശ്രീജ, ലീല, നാരായണന്‍.

LEAVE A REPLY

Please enter your comment!
Please enter your name here