കോവിഡ് പ്രതിരോധത്തിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം റാൻഡം അടിസ്ഥാനത്തിൽ പരിശോധനക്കൊരുങ്ങുന്നു. രാജ്യത്തെ ആറു ഗവർണറേറ്റുകളിൽനിന്നും പ്രതിദിനം 180 വ്യക്തികൾക്കാണ് കോവിഡ് പരിശോധന നടത്തുക. സ്ത്രീകളിലും പുരുഷന്മാരിലും തുല്യ എണ്ണം ആളുകൾക്കാണ് പരിശോധന. ഏതെങ്കിലും ഭാഗത്ത് കോവിഡ് വ്യാപനം ഉണ്ടോയെന്ന് അറിയാനാണിത്. സ്ഥിരീകരിച്ചാൽ പിന്നീട് ആ ഭാഗങ്ങളിൽ വിശദ പരിശോധന നടത്തും. ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ് പരിശോധിക്കേണ്ടവരെ തെരഞ്ഞെടുക്കുക. ഇവർക്ക് എത്തേണ്ട സമയം ടെക്സ്റ്റ് സന്ദേശം അയക്കും.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജസീറ എയർവേസ് ബിൽഡിങ്ങിെൻറ പാർക്കിങ്ങിൽ ഉദ്ഘാടനം ചെയ്ത റാപ്പിഡ് പരിശോധനത്തിലേക്കാണ് പത്തുമിനിറ്റ് കൊണ്ട് കോവിഡ് ബാധ അറിയാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയത്. വിളിപ്പിക്കുന്നത്. നടത്തിപ്പിന് ആരോഗ്യമന്ത്രാലയം പ്രത്യേക പരിശീലനം ലഭിച്ച ടെക്നിക്കൽ, മെഡിക്കൽ ടീം രൂപവത്കരിച്ചിരുന്നു. ഒരു മാസമായി മന്ത്രാലയം മുന്നൊരുക്കത്തിലായിരുന്നു. ടെക്നിക്കൽ ടീം വ്യക്തി വിവരങ്ങൾ ശേഖരിക്കുകയും മെഡിക്കൽ ടീം രക്ത സാമ്പിൾ പരിശോധിക്കുകയും ചെയ്യും. രോഗം സ്ഥിരീകരിക്കുന്നവരെ ആശുപത്രിയിലേക്കും ക്വാറൻറീൻ സെൻററിലേക്കും മാറ്റും. ശൈഖ് ജാബിർ സ്റ്റേഡിയത്തിനടുത്ത് പൊതുമരാമത്ത് മന്ത്രാലയം നിർമിച്ച ക്വാറൻറീൻ സെൻററിലും കേന്ദ്രം സ്ഥാപിക്കും.
രാജ്യത്ത് കോവിഡ് ബാധിതർ 15000ത്തിന് അടുത്തെത്തി.

എല്ലാ ഭാഗങ്ങളിലും കോവിഡ് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇപ്പോൾ പൂർണ കർഫ്യൂ നിലനിൽക്കുന്നതിനാൽ രാജ്യനിവാസികൾ സ്വന്തം താമസസ്ഥലത്തുണ്ട്. ഏതൊക്കെ കെട്ടിടങ്ങളിൽ കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് അറിയാനാണ് മന്ത്രാലയം റാൻഡം പരിശോധനക്ക് പദ്ധതി തയാറാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here