30 വർഷങ്ങൾക്ക്​ ശേഷം പ്രീമിയര്‍ ലീഗ് കിരീടത്തിൽ മു​ത്തമിട്ട ലിവര്‍പൂളിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ലീഗില്‍ ലിവര്‍പൂളിന്റെ രണ്ടാമത്തെ തോല്‍വിയാണിത്. സിറ്റിക്ക് വേണ്ടി കെവിന്‍ ഡി ബ്രൂവിന്‍ പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടി. പത്ത് മിനിറ്റിന് ശേഷം ഫോഡന്റെ അസിസ്റ്റിലൂടെ സ്റ്റര്‍ലിങ് രണ്ടാമത്തെ ഗോള്‍ നേടി. ലിവര്‍പൂളിനെതിരേയുളള തന്റെ ആദ്യ ഗോളായിരുന്നു സ്റ്റര്‍ലിങിന്റേത്.

ഒന്നാം പകുതി അവസാനിക്കാനിരിക്കെ ഡി ബ്രൂയ്‌ന്റെ സുന്ദരമായ അസിസ്റ്റിലൂടെ ഫോഡനും വല കുലുക്കി. രണ്ടാം പകുതിയില്‍ ലിവര്‍പൂളിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ച ആരാധകര്‍ക്ക് തിരിച്ചടിയായി 66ാം മിനിറ്റില്‍ ഓണ്‍ ഗോളിലൂടെ ഒക്‌സാല്‍ഡേയും വല കുലുക്കിയതോടെ പ്രതീക്ഷകളെല്ലാം അസ്തമിക്കുകയായിരുന്നു. ലീഗില്‍ ലിവര്‍പൂളിന് കിട്ടിയ വലിയ തിരിച്ചടിയായിരുന്നു ഇത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ലിവര്‍പൂള്‍ താരങ്ങളെ മൈതാനത്തേക്കേ് സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here