ആരാധകര്‍ക്ക് ആശ്വാസമായി മെസ്സിയുടെ തീരുമാനം. നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന ബാഴ്‌സലോണയില്‍ തുടരുമെന്നാണ് താരത്തിന്റെ തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടി്ല്ല. കോപ്പാ അമേരിക്കയില്‍ അര്‍ജ്ജന്റീനയെ കിരീടം ചൂടിച്ച മെസ്സിയുടെ മൂല്യം വലിയതോതില്‍ ഉയര്‍ന്നിരിക്കുകയാണ്.

പ്രതിഫല തര്‍ക്കമാണ് ബാഴ്‌സ വിടാന്‍ അര്‍ജ്ജന്റീനിയന്‍ താരത്തെ പ്രേരിപ്പിച്ചിരുന്നത്. കഴിഞ്ഞ സീസണില്‍ 4500 കോടിയുടെ നാലുവര്‍ഷത്തെ കരാറാണ് മെസ്സി പൂര്‍ത്തിയാക്കിയത്. ക്ലബ്ബിന്റെ സാമ്ബത്തിക സ്ഥിതി പരിഗണിച്ച്‌ പ്രതിഫലം നേരെ പകുതിയാക്കാന്‍ താരം സമ്മതിച്ചുവെന്നാണ് സൂചന. കരാര്‍ പുതുക്കുന്നതോടെ 2026വരെ മെസ്സി ബാഴ്‌സലോണയുടെ ജഴ്‌സിയില്‍ ഇറങ്ങും.

2004ലാണ് മെസ്സി ബാഴസലോണയുടെ ഭാഗമാകുന്നത്. ടീമിനായി 778 മത്സരം കളിച്ച മെസ്സി 662 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 288 ഗോളുകള്‍ക്കും മെസ്സി സഹതാരങ്ങള്‍ക്ക് പന്ത് എത്തിച്ചു നല്‍കി. ഈ സീസണില്‍ 38 ഗോളുകളാണ് ലീ ലീഗയില്‍ മെസ്സിയുടെ സമ്ബാദ്യം. ബാഴ്‌സയ്ക്ക് 10 കിരീടങ്ങളാണ് മെസ്സി നേടിക്കൊടുത്തത്. ആറു തവണ ബാലോണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയ താരം ഫുട്ബോള്‍ ആരാധകരുടെ എക്കാലത്തേയും ആവേശമായി മാറുകയാണ്. ലോകഫുട്‌ബോളര്‍ പദവി ഒരു തവണയും സുവര്‍ണ്ണ പാദുക ബഹുമതി 6 തവണയും നേടിയതാരം ഇനിയും ബാഴ്‌സയുടെ കരുത്തായി തുടരുന്ന സന്തോഷത്തിലാണ് ആരാധകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here