അബുദാബി സര്‍ക്കാറിന്റെ ഹെല്‍ത്ത് സര്‍വിസസ് കമ്ബനിയായ സെഹയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഐന്‍ തവാം ആശുപത്രിയിലെ സ്‌ട്രോക്ക് സെന്‍ററില്‍ അക്യൂട്ട് ഇസ്‌കെമിക് സ്‌ട്രോക്ക് ചികിത്സക്കായി ന്യൂറോ-റേ എന്ന പുതിയ സാങ്കേതികവിദ്യ ആരംഭിച്ചു. രോഗികളെ ഈ പ്രക്രിയയില്‍ ചികിത്സക്ക് വിധേയമാക്കുന്നത് വിജയകരമായി പൂര്‍ത്തിയാക്കിയതായും സെഹ അറിയിച്ചു.

അക്യൂട്ട് ഇസ്‌കെമിക് സ്‌ട്രോക്കിനുള്ള ചികിത്സ മാര്‍ഗങ്ങളിലൊന്നാണ് മെക്കാനിക്കല്‍ ത്രോംബെക്ടമി. തലച്ചോറിലേക്ക് രക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകളില്‍ തടസ്സം സംഭവിക്കുമ്ബോള്‍ ഉണ്ടാകുന്ന സ്‌ട്രോക്കാണിത്. രോഗിയുടെ തുടയിലൂടെ കത്തീറ്റര്‍ ഘടിപ്പിച്ചാണ് രക്തം കട്ടപിടിച്ചിരിക്കുന്ന ഭാഗത്തേക്ക് ഇന്‍ജക്‌ട് ചെയ്യപ്പെടുന്നത്. സ്റ്റെന്‍റ് റിട്രീവര്‍ എന്ന ഉപകരണത്തിെന്‍റ സഹായത്തോടെയാണ് കത്തീറ്റര്‍ വഴി കട്ടപിടിച്ച രക്തം വലിച്ചെടുക്കുകയും പിന്‍വലിക്കുകയും ചെയ്യുന്നത്.

അക്യൂട്ട് ഇസ്‌കെമിക് സ്‌ട്രോക്ക് കേസുകളില്‍ മെക്കാനിക്കല്‍ ത്രോംബെക്ടമി ചികിത്സയുടെ വിജയനിരക്ക് 80 ശതമാനമാണ്. രക്തം കട്ടിയാകുന്നത് മാറ്റാന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതിെന്‍റ വിജയ നിരക്ക് 40 ശതമാനം മാത്രമാണെന്നും തവാം ആശുപത്രി ഇന്‍റര്‍വെന്‍ഷനല്‍ റേഡിയോളജി കണ്‍സല്‍ട്ടന്‍റ് ക്ലിനിക്കല്‍ ഇമേജിങ് മേധാവി ഡോ. ജമാല്‍ അല്‍ ഗോട്ടൈഷ് ചൂണ്ടിക്കാട്ടി. ഹൃദയാഘാതത്തിെന്‍റ ആരംഭം മുതല്‍ ആദ്യത്തെ ആറു മണിക്കൂറിനുള്ളിലാണെങ്കില്‍ ഈ സാങ്കേതിക രീതിയിലൂടെയുള്ള ചികിത്സ കൂടുതല്‍ ഫലപ്രദമാകും.

ചില സന്ദര്‍ഭങ്ങളില്‍ ഇത് 24 മണിക്കൂര്‍ വരെ നല്‍കാനാവുമെന്ന് തവാം ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. റോസിക്ക ചൂണ്ടിക്കാട്ടി. കഠിനമായ ഹൃദയാഘാതം അനുഭവിക്കുന്ന ആയിരത്തോളം രോഗികളെ പ്രതിവര്‍ഷം തവാം ആശുപത്രിയില്‍ പരിപാലിക്കുന്നതായും ഇവിടെ ചികിത്സ തേടിയെത്തുന്ന എല്ലാവര്‍ക്കും മികച്ച പരിചരണം നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here