കോവിഡ് ബാധിതര്‍ പെരുകുന്നതിന്റെ പശ്ചാത്തലത്തിൽ താജ്മഹൽ ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങള്‍ തുറക്കേണ്ടതില്ലെന്ന് ആഗ്ര ജില്ല ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം സ്മാരകങ്ങള്‍ എത്രകാലം അടഞ്ഞുകിടക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജൂലൈ ആറ് മുതല്‍ താജ്മഹല്‍ ഉള്‍പ്പെടെയുള്ള സ്മാരകങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്ന് ഉത്തര്‍പ്രദേശ് ടൂറിസം മന്ത്രി നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, ആഗ്രയില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തുറന്നു കൊടുക്കുന്നത് സുരക്ഷിതമല്ലെന്ന് ജില്ല ഭരണകൂടം തീരുമാനിക്കുകയായിരുന്നു.