മസ്കത്ത്: കോവിഡ് വ്യാപനത്തിെന്‍റ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാന്‍ വിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 24ശനിയാഴ്ച ൈവകുന്നേരം ആറുമുതല്‍ മുതല്‍ വിലക്ക് നിലവില്‍ വരും. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യാത്രാനിരോധനം. 14ദിവസത്തിനിടെ ഇൗ രാജ്യങ്ങളില്‍ സഞ്ചരിച്ചവര്‍ക്കും വിലക്കുണ്ട്. ഒമാനിലെ കോവിഡ് നിയന്ത്രണത്തിെന്‍റ ചുമതലയുള്ള ഉന്നതാധികാര സമിതിയാണ് പുതിയ നിയന്ത്രണം പ്രഖ്യാപിച്ചത്. ഒമാനിപൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, അവരുടെ കുടുംബം എന്നിവര്‍ക്ക് വിലക്കില്‍ ഇളവുണ്ട്. ഇത്തരക്കാരും മറ്റു കോവിഡ് യാത്രാമാനദണ്ഡങ്ങള്‍ പാലിക്കാന്‍ കര്‍ശനനിര്‍ദേശിച്ചിട്ടുണ്ട്.

ഏപ്രില്‍ ഏഴിന് ഉന്നതാധികാര സമിതിയുടെ തീരുമാനത്തിെന്‍റ അടിസ്ഥാനത്തില്‍ ഒമാനിലേക്കുള്ള പ്രവേശനം ഒമാനി പൗരന്മാര്‍ക്കും താമസവിസ കൈവശമുള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് പ്രവേശനം വിലക്കിയ ഉത്തരവില്‍ പിന്നീട് ഇളവനുവദിച്ചു. കഴിഞ്ഞ ആഴ്ച ഇന്ത്യയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ഒമാനി പൗരന്മാര്‍ക്ക് ന്യൂഡല്‍ഹിയിലെ ഒമാന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. ഇതിെന്‍റ തുടര്‍ച്ചയായാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. യാത്രാവിലക്ക് ഒമാനിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന മലായളികളടക്കമുള്ള നിരവധി യാത്രക്കാരെ ബാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here