ഇന്ത്യക്കും അമേരിക്കയ്ക്കും പിന്നാലെ പാകിസ്ഥാനും ടിക് ടോക് നിരോധിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ടിക് ടോകിന് ഇത് സംബന്ധിച്ച്‌ പാക് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയെന്നാണ് വിവരം. എന്നാല്‍, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായല്ല നീക്കമെന്നതാണ് ശ്രദ്ധേയം.

അശ്ലീലവും സദാചാരവിരുദ്ധവുമായ വീഡിയോകള്‍ പ്രചരിക്കുന്നുവെന്ന കാരണത്താലാണ് ടിക് ടോകിനെ പാക്കിസ്ഥാന്‍ പടികടത്തുന്നത്. ചൈനീസ് നിയന്ത്രണത്തിലുള്ള ഗെയിമിംഗ് ആപ്ലിക്കേഷനായ പബ്ജിക്കും സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ബിഗോക്കും പാകിസ്ഥാന്‍ നിരോധനമേര്‍പ്പെടുത്തി. ബിഗോയിലൂടെയും ടിക് ടോകിലൂടെയും സദാചാരവിരുദ്ധവും അശ്ലീലവുമായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇതിനോടകം നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പാക് ടെലി കമ്മ്യൂണിക്കേഷന്‍ അതോറിറ്റി വ്യക്തമാക്കി. ഈ ആപ്പുകളിലെ വിവരങ്ങള്‍ പൊതുസമൂഹത്തിലും പ്രത്യേകിച്ച്‌ യുവാക്കളിലും തെറ്റായ സ്വാധീനമുണ്ടാക്കും- സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here