ഷാർജയിൽ പുതുതായി തുടങ്ങിയ താമസപ്രദേശങ്ങളിൽ കൂടിവരുന്ന ജനസാന്ദ്രതക്ക് ആനുപാതികമായി കൂടുതൽ വിദ്യാലയങ്ങൾ തുടങ്ങാൻ തീരുമാനമായി. ഷാർജ ഉപ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന ഷാർജ എക്സിക്യൂട്ടിവ് കൗൺസിലിന്റെ സുപ്രധാന യോഗത്തിലാണ് തീരുമാനം.
റഹ്മാനിയ, സുയോഹ് തുടങ്ങിയ പുതിയ പ്രദേശങ്ങളിൽ താമസക്കാർ ഏറിയതോടെയാണ് സ്കൂളുകളുടെ ആവശ്യകതയും കൂടിയത്. ജനസാന്ദ്രത കണക്കിലെടുത്ത് പ്രഥമപരിഗണന ഈ രണ്ട് പ്രദേശങ്ങൾക്കാണെങ്കിലും കൂടുതൽ പുതിയ സ്ഥലങ്ങളിലും ഈ പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. ഷാർജയുടെ ഭാവി വികസനപദ്ധതികളും യോഗം ചർച്ചചെയ്തു.