ദോഹ: കോവിഡ്–19മായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നിന്നായി 45000 ബ്രിട്ടീഷ് പൗരന്മാരെ ഖത്തർ എയർവേസ് സ്വന്തം നാട്ടിലെത്തിച്ചു. കോവിഡ്–19 രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര തലത്തിൽ തന്നെ വിമാന സർവീസുകൾ റദ്ദാക്കുകയും വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തതിനാൽ നിരവധി ബ്രിട്ടീഷ് പൗരന്മാരാണ് വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടന്നിരുന്നത്. ബ്രിട്ടീഷ് സർക്കാറിെൻറ പ്രത്യേക അഭ്യർഥനയിലാണ് പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ഖത്തർ എയർവേസ്മുന്നിട്ടിറങ്ങിയത്. 45000ത്തിലധികം വരുന്ന തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചുവെന്നും ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽതാൻ സഅദ് അൽ മുറൈഖിയെ ഈ സന്ദർഭത്തിൽ നന്ദി അറിയിക്കുന്നുവെന്നും ബ്രിട്ടീഷ്് മിഡിലീസ്റ്റ് നോർത്താഫ്രിക്ക മന്ത്രി ജെയിംസ് ക്ലെവർലി ട്വീറ്റ് ചെയ്തു.കോവിഡ്–19 പശ്ചാത്തലത്തിൽ ലോകത്തിെൻറ വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന നിരവധി പേരെയാണ് ഖത്തർ എയർവേസ് ഇതിനകം അവരുടെ സ്വദേശത്തേക്ക് സുരക്ഷിതമായി എത്തിച്ചത്. ആവശ്യമെങ്കിൽ വിമാനം ചാർട്ടർ ചെയ്തും ചില രാജ്യങ്ങൾക്ക് വേണ്ടി ഖത്തർ എയർവേസ് പ്രവർത്തിച്ചുവരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here