സിറിയയില്‍ സാധാരണക്കാര്‍ക്കെതിരിയുള്ള അക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും അംഗീകരിക്കാനാകില്ലെന്നാവര്‍ത്തിച്ച്‌  ഖത്തര്‍. സിറിയയിലെ ഭരണകൂട അതിക്രമങ്ങള്‍ക്കെതിരായ പൊതുജനങ്ങളുട സമാധാന സമരങ്ങളുടെ 10ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഖത്തറിെന്‍റ പ്രസ്താവന.സിറിയയില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നതായി ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന യു.എന്‍ ജനറല്‍ അസംബ്ലിയുടെ അനൗപചാരികമായ ചടങ്ങില്‍ ഖത്തര്‍ സ്ഥിരം പ്രതിനിധി ശൈഖ ഉല്‍യാ അഹ്മദ് ബിന്‍ സൈഫ് ആല്‍ഥാനി വ്യക്തമാക്കി.

സിവിലിയന്മാര്‍ക്കെതിരായ അതിക്രമങ്ങള്‍ സിറിയയില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഭീകരവാദത്തിെന്‍റ ആവിര്‍ഭാവത്തിലേക്ക് ഇത് നയിച്ചിട്ടുണ്ട്. ലോകത്തിെന്‍റയും മേഖലയിലെയും സുരക്ഷക്കും സമാധാനത്തിനും സിറിയയിലെ പ്രതിസന്ധി വെല്ലുവിളിയാകുന്നുണ്ടെന്നും ശൈഖ ഉല്‍യാ ആല്‍ഥാനി വ്യക്തമാക്കി . സിറിയയിലെ പ്രതിസന്ധിയുടെയും ആഭ്യന്തര സംഘര്‍ഷങ്ങളുടെയും അനന്തര ഫലങ്ങള്‍ ഏറെയും ബാധിച്ചിരിക്കുന്നത് സ്ത്രീകളെയും കുട്ടികളെയാണ്. ഇത് വളരെയധികം നിര്‍ഭാഗ്യകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ മുഴുവന്‍ ശ്രമങ്ങള്‍ക്കും പ്രത്യേകിച്ച്‌ യു.എന്‍ സെക്രട്ടറി ജനറലിെന്‍റ പ്രത്യേക ദൂതന്റെ കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തറിെന്‍റ അകമഴിഞ്ഞ പിന്തുണ ഉറപ്പുനല്‍കുന്നതായും അവര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here