വില്‍പനക്ക് ഒരുങ്ങുന്ന എയര്‍ ഇന്ത്യ സ്വന്തമാക്കാന്‍ റാസല്‍ഖൈമ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയും (റാകിയ) രംഗത്ത്. സ്പൈസ് ജെറ്റ് മേധാവി അജയ് സിങ്ങും ഡല്‍ഹി കേന്ദ്രമായ ബേര്‍ഡ് ഗ്രൂപ് ഉടമ അങ്കൂര്‍ ബാട്ടിയയും ഉള്‍പ്പെടുന്ന കണ്‍സോര്‍ട്യത്തില്‍ ചേര്‍ന്നാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ വാങ്ങാന്‍ റാകിയ രംഗത്തെത്തിയത്. ലേലത്തില്‍ പങ്കാളിത്തം വഹിക്കുന്ന കമ്ബനികളുടെ അവസാന പട്ടികയില്‍ ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റും മാത്രമാണ് ഇടംപിടിച്ചത്. ഇൗ വര്‍ഷം പകുതിയോടെ വിമാനക്കമ്ബനിക്ക് പുതിയ ഉടമകളെ കണ്ടെത്തി കൈമാറുമെന്ന സൂചന വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി കഴിഞ്ഞദിവസം നല്‍കിയിരുന്നു. അര്‍ധമനസ്സോടെ രംഗത്തിറങ്ങിയതിനാലാണ് സ്വകാര്യവത്കരണ ശ്രമം നേരേത്ത വിജയിക്കാതെ പോയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യന്‍ വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം നേരേത്ത കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. താല്‍പര്യമുള്ള കമ്ബനികളില്‍നിന്ന് അപേക്ഷയും ക്ഷണിച്ചു. എയര്‍ ഇന്ത്യ ജീവനക്കാരുടെ കൂട്ടായ്മയടക്കം അപേക്ഷ സമര്‍പ്പിച്ചെങ്കിലും യോഗ്യത മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയതായി കണ്ടെത്തിയത് രണ്ടു കമ്ബനികള്‍ മാത്രമാണ്. ഇതില്‍ ഒരു വിഭാഗത്തിെന്‍റ കൂടെയാണ് റാകിയയും പങ്കാളിയായത്. റാസല്‍ഖൈമ ഭരണാധികാരിയായിരുന്ന സഖ്ര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഉത്തരവ് പ്രകാരം രൂപവത്കൃതമായ സംവിധാനമാണ് റാസല്‍ഖൈമ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി എന്ന റാകിയ. വ്യത്യസ്ത സാമ്ബത്തിക മേഖലകളില്‍ നിക്ഷേപിക്കുകയും അനുകൂല അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് അേതാറിറ്റിയുടെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here