ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ 16 റണ്‍സിന് തോല്‍പിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ 38 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈക്കായി നായകന്‍ ധോണി മൂന്ന് സിക്സറുകള്‍ പറത്തിയെങ്കിലും ടീമിന് പരാജയം രുചിക്കാനായിരുന്നു വിധി.

ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.ബാറ്റിങ്ങിനൊപ്പം തന്നെ രണ്ട് ക്യാചും രണ്ട് സ്റ്റംപിങ്ങുമായി വിക്കറ്റിന് പിന്നിലും സഞ്ജു തിളങ്ങി. അര്‍ധ സെഞ്ച്വറികളുമായി തിളങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ (32 പന്തില്‍ 74), സ്റ്റീവന്‍ സ്മിത്ത് (47 പന്തില്‍ 69), അവസാന ഓവറില്‍ ആഞ്ഞടിച്ച ജോഫ്ര ആര്‍ച്ചര്‍ (എട്ടുപന്തില്‍ 27) എന്നിവരുടെ മികവിലാണ് രാജസ്ഥാന്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്.

കൂറ്റന്‍ സ്കോര്‍ തേടിയിറങ്ങിയ ചെന്നൈക്ക് മുരളി വിജയ്യും (21) ഷെയ്ന്‍ വാട്സണും (33) ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയിരുന്നു. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 56 റണ്‍സ് ചേര്‍ത്തു. ശേഷം ക്രീസിലെത്തിയവരില്‍ ആര്‍ക്കും വേണ്ട വിധം തിളങ്ങാനായില്ല. സാം കറന്‍ (17), റുതുരാജ് ഗെയ്ക്വാദ്(0), കേദാര്‍ ജാദവ് (22) എന്നിവരാണ് മടങ്ങിയത്.

114 റണ്‍സിലെത്തി നില്‍േക്ക കേദാര്‍ ജാദവ് മടങ്ങി. സി.എസ്.കെക്ക് 6.2 ഓവറില്‍ ജയിക്കാന്‍ 103 റണ്‍സ് വേണമായിരുന്നു. ശേഷം മികച്ച ചില സ്ട്രോക്കുകളുമായി ഡുപ്ലെസി (72) കളം നിറഞ്ഞെങ്കിലും ജയിക്കാന്‍ അത് പോരായിരുന്നു. സിക്സടിച്ച്‌ ഡുപ്ലെസി തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ച്വറിയിലെത്തി.

അവസാന മൂന്നോവറില്‍ ചെന്നൈക്ക് ജയിക്കാന്‍ 20 റണ്‍സ് വീതം നേടേണ്ടിയിരുന്നു. എന്നാല്‍ 19ാം ഓവറില്‍ ആര്‍ച്ചറുടെ പന്തില്‍ സഞ്ജുവിന് പിടികൊടുത്ത് ഡുപ്ലെസി മടങ്ങിയതോടെ ചെന്നൈയുടെ പ്രതീക്ഷയറ്റു. അവസാന ഓവറില്‍ ജയിക്കാന്‍ 38 റണ്‍സ്. എന്നാല്‍ ക്രീസിലുണ്ടായിരുന്ന നായകന്‍ ധോണിക്ക് (17 പന്തില്‍ 29) ടീമിനെ വിജയ തീരമണക്കാനായില്ല.

ദേവ്ദത്ത് പടിക്കലിന് പിന്നാലെ  സഞ്ജു സാംസണും കൂടി തിളങ്ങിയതോടെ ഐ.പി.എല്‍ മലയാളികളുടെ ആഘോഷമായി. സ്മിത്തിനൊപ്പം രണ്ടാം വിക്കറ്റില്‍ സഞ്ജു ചേര്‍ത്ത 121 റണ്‍സാണ് രാജസ്ഥാന്‍ ഇന്നിങ്സിന്റെ നട്ടെല്ലായത്. എട്ട് പടുകൂറ്റന്‍ സിക്സറടക്കം 32 പന്തില്‍ നിന്നും 74 റണ്‍സുമായി തന്റെ ക്ലാസ് തെളിയിച്ചാണ് ഇന്ന് സഞ്ജു മടങ്ങിയത്.

സാക്ഷാല്‍ മഹേന്ദ്ര സിങ് ധോണിയെ വിക്കറ്റിന് പിന്നില്‍ സാക്ഷി നിര്‍ത്തിയായിരുന്നു സഞ്ജുവിെന്‍റ തേരോട്ടം. വെറും 19 പന്തുകളില്‍ നിന്നാണ് സഞ്ജു അര്‍ധ സെഞ്ചുറി തികച്ചത്. എട്ടാം ഒാവര്‍ എറിയാനെത്തിയ പിയൂഷ് ചൗള സഞ്ജുവിെന്‍റ ബാറ്റിെന്‍റ ചൂട് ശരിക്കും അറിഞ്ഞു. ഷാര്‍ജ സ്റ്റേഡിയത്തിെന്‍റ നെറുകയില്‍ ചുംബിച്ച പടുകൂറ്റന്‍ സിക്സറടക്കം സഞ്ജുവിന്റെ ബാറ്റില്‍ നിന്നും ആ ഒാവറില്‍ മാത്രം മൂന്ന് സിക്സറുകളാണ് പിറന്നത്.

തുടക്കത്തില്‍ യശസ്വി ജയ്സ്വാളിനെ (6) നഷ്ടമായ ശേഷം ക്രീസില്‍ സ്റ്റീവന്‍ സ്മിത്തിനൊപ്പം നിലയുറപ്പിച്ച സഞ്ജു സിക്സറുകളുടെ മാലപ്പടക്കം തീര്‍ത്തു. അസാധ്യമായ ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ സഞ്ജുവിന്റെ ഇന്ധനത്തില്‍ രാജസ്ഥാന്റെ റണ്‍റേറ്റും കുതികുതിച്ചു.

12ാം ഒാവറില്‍ ലുന്‍ഗി എന്‍ഗിഡിയുടെ പന്തില്‍ ദീപക് ചഹറിന് പിടികൊടുത്ത് സഞ്ജു മടങ്ങുേമ്ബാള്‍ രാജസ്ഥാന്‍ സ്കോര്‍ 132 റണ്‍സിലെത്തിയിരുന്നു. ലുന്‍ഗി എന്‍ഗിഡി എറിഞ്ഞ അവസാന ഓവറില്‍ നാല് സിക്സറുകള്‍ സഹിതം 30 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചുകൂട്ടിയത്. 20ാം ഓവറിലെ ആദ്യ നാല് പന്തുകളാണ് ആര്‍ച്ചര്‍ വേലിക്ക് മുകളിലൂടെ പറത്തിയത്. ഇതില്‍ മൂന്നും നാലും പന്തുകള്‍ നോബോള്‍ ആയിരുന്നു. വെറും എട്ടുപന്തില്‍ നാല് സിക്സുകള്‍ സഹിതമാണ് ആര്‍ച്ചര്‍ 27 റണ്‍സ് അടിച്ചുകൂട്ടിയത്.

രാജസ്ഥാന്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ച മത്സരം കുടിയാണിത് (17). 2008ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെയും 2018ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയും നേടിയ 14 സിക്സുകളുടെ റെക്കോഡാണ് പഴങ്കഥയായത്.

ഡേവിഡ് മില്ലര്‍ (0), റോബിന്‍ ഉത്തപ്പ (5), രാഹുല്‍ തേവാത്തിയ (10), റിയാന്‍ പരാഗ് (6) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്‍മാര്‍. ടോം കറന്‍ (10) ആര്‍ച്ചര്‍ക്കൊപ്പം പുറത്താകാതെ നിന്നു. ചെന്നൈക്കായി സാം കറന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. എന്‍ഗിഡി, ദീപക് ചഹര്‍, പിയൂഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here