ആറ് തൊഴില്‍ മേഖകളില്‍ കൂടി സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി. നിയമവുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടിങ്, ലോയേഴ്സ് ഒാഫിസ്, കസ്റ്റംസ് ക്ലിയറന്‍സ് പ്രവര്‍ത്തനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, സിനിമാ വ്യവസായം, ഡ്രൈവിങ് സ്കൂളുകള്‍, സാങ്കേതിക, എന്‍ജിനീയറിങ് മേഖലകളില്‍ സ്വദേശിവത്കരണത്തിലൂടെ 40,000ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യം.

നിയമവുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടിങ്, ലോയേഴ്സ് ഒാഫിസ് രംഗത്ത് രണ്ട് ഘട്ടങ്ങളിലായാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്. ആദ്യം 50 ശതമാനവും രണ്ടാമത്തേത് 70 ശതമാനവും. പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവ്, കരാര്‍ സ്പെഷലിസ്റ്റ്, നിയമകാര്യ ഗുമസ്തന്‍ എന്നീ തസ്തികളിലാണ് സ്വദേശിവത്കരണം. 5,000 ത്തിലധികം തൊഴിലവസരങ്ങള്‍ ഇതില്‍ സൃഷ്ടിക്കും. ഈ ജോലികളുടെ മിനിമം വേതനം 5,500 റിയാലാണ്.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്വദേശിവത്കരണം 70 ശതമാനമാണ്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍, മാര്‍ക്കറ്റിങ്, കെട്ടിട ഉടമകളുടെ അസോസിയേഷനിലെ ജോലി, സുസ്ഥിര നിര്‍മാണം, റിയല്‍ എസ്റ്റേറ്റ് കണ്‍ട്രോള്‍ എന്നീ തസ്തികകളില്‍ സമ്ബൂര്‍ണ സ്വദേശിവത്കരണമാണ് ലക്ഷ്യം. 11,000 ത്തിലധികം തൊഴിലവസരങ്ങള്‍ ഒരുക്കും.

ഡ്രൈവിങ് സ്കൂളുകള്‍ നൂറ് ശതമാനം സ്വദേശിവത്കരിക്കാനാണ് തീരുമാനം. ഡ്രൈവിങ് ഇന്‍സ്ട്രക്ടര്‍, ടീച്ചിങ് എയ്ഡ്സ് സ്പെഷലിസ്റ്റ്, മോട്ടോര്‍ വെഹിക്കിള്‍ ട്രാഫിക് കണ്‍ട്രോളര്‍, ഇന്‍ഡസ്ട്രിയല്‍ വൊക്കേഷനല്‍ ട്രെയിനര്‍ എന്നീ തൊഴിലുകള്‍ ഉള്‍പ്പെടും. 8,000 ത്തിലധികം തൊഴിലവസരങ്ങള്‍ ഉണ്ടാക്കും.

സിനിമാ മേഖലയും നൂറു ശതമാനം സ്വദേശിവത്കരിക്കും. സൂപ്പര്‍വൈസറി ജോലികള്‍, റീട്ടെയില്‍ വില്‍പന, ടിക്കറ്റ് വില്‍പന, പാനീയ, ഭക്ഷ്യവസ്തു വില്‍പന എന്നിവ ഉള്‍പ്പെടുന്നു. 3000ത്തിലധികം തൊഴിലവസരങ്ങള്‍ ഉണ്ടാക്കും.

കസ്റ്റംസ് ക്ലിയറന്‍സ് 70 ശതമാനം സ്വദേശിവത്കരിക്കും. ജനറല്‍ മാനേജര്‍, ഗവണ്‍മെന്‍റ് റിലേഷന്‍സ് ഓഫിസര്‍, പരിഭാഷകന്‍, കസ്റ്റംസ് ബ്രോക്കര്‍, കസ്റ്റംസ് ഏജന്‍റ്, കസ്റ്റംസ് ക്ലിയറന്‍സ് ബ്രോക്കര്‍ എന്നീ ജോലികള്‍ നൂറു ശതമാനം സ്വദേശിവത്കരിക്കും. രണ്ടായിരത്തിലധികം തൊഴിലവസരങ്ങള്‍ ഉണ്ടാക്കും.

സാങ്കേതിക, എന്‍ജിനീയറിങ് തൊഴിലുകള്‍ അടിസ്ഥാനമാക്കി അഞ്ചോ അധിലധികമോ ജീവനക്കാര്‍ ജോലി ചെയ്യുന്ന എല്ലാ സ്വകാര്യമേഖല സ്ഥാപനങ്ങളിലും 25 ശതമാനം എന്ന തോതില്‍ സ്വദേശിവത്കരിക്കും. സാങ്കേതിക വിദഗ്ധരായ ജോലി തേടുന്നവര്‍ സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സില്‍ നിന്ന് പ്രഫഷനല്‍ അക്രഡിറ്റേഷന്‍ നേടേണ്ടതുണ്ട്. 12,000 തൊഴിലവസരങ്ങള്‍ ഉണ്ടാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here