സൗദി ആരോഗ്യ മേഖലയിലെ കൂടുതല്‍ ജോലികള്‍ സ്വദേശിവല്‍ക്കരിക്കാന്‍ തീരുമാനം.ഡെന്‍റല്‍, ഫാര്‍മസി, ലാബുകള്‍, റേഡിയോളജി, പോഷകാഹാര മേഖല എന്നിവിടങ്ങളില്‍ ഉത്തരവ് ബാധകമാകും. മെഡിക്കല്‍ ഉപകരണങ്ങളുടെ വില്‍പന, അറ്റകുറ്റപ്പണി എന്നിവയിലും സൗദികളെ നിയമിക്കണം.

2022 ഏപ്രില്‍ 11ന് ഉത്തരവ് പ്രാബല്യത്തിലാകും. സ്വദേശികളായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാനും തൊഴില്‍ വിപണിയില്‍ അവരുടെ പങ്കാളിത്തം ഉയര്‍ത്താനുമാണ് മന്ത്രാലയം സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. ദന്ത ഡോക്ടര്‍, ഫാര്‍മസിസ്റ്റ് ജോലികളിലേര്‍പ്പെടുന്ന സ്വദേശികള്‍ക്ക് മിനിമം ശമ്ബളം 7000 റിയാലായിരിക്കണം.

മെഡിക്കല്‍ ലബോറട്ടറികള്‍, റേഡിയോളജി, ഫിസിയോതെറപ്പി, ചികിത്സാ പോഷകാഹാരം എന്നീ മേഖലകളിലെ ജോലികളിലും 60 ശതമാനം സ്വദേശികള്‍ക്കായി നിജപ്പെടുത്താനും തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. ആരോഗ്യ സ്പെഷലിസ്റ്റുകളായി നിയമിതരാകുന്ന സൗദികള്‍ക്ക് 7,000 റിയാലാണ് മിനിമം ശമ്ബളം.

ലാബ് ടെക്നീഷ്യന്മാര്‍ക്ക് മിനിമം 5,000 റിയാലും ശമ്ബളം നല്‍കണം. 5,600 ലധികം തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്. മെഡിക്കല്‍ ഉപകരണങ്ങളുടെയും വസ്തുക്കളുടെയും വില്‍പന മേഖലയും സ്വദേശിവത്കരണ തീരുമാനത്തിലുള്‍പ്പെടും. ആദ്യ ഘട്ടത്തില്‍ 40 ശതമാനം സൗദികളെ നിയമിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here