സ്കോട്ടിഷ് നടനും ഓസ്കാര്‍ ജേതാവുമായ സര്‍ തോമസ് ഷോണ്‍ കോണറി (90) അന്തരിച്ചു. ജയിംസ് ബോണ്ട് സിനിമകളിലെ ആദ്യകാല നായകന്‍ എന്ന നിലയിലാണ് കോണറിയുടെ ആഗോള പ്രശസ്തി.

ബഹമാസിലുള്ള അദ്ദേഹം ഉറക്കത്തിലാണ് മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമിത്തിലായിരുന്നു.

1962-1983 കാലയളവില്‍ ഏഴ് ജയിംസ് ബോണ്ട് ചിത്രങ്ങളില്‍ കോണറി നായകനായി. 1987-ല്‍ പുറത്തിറങ്ങിയ ദ് അണ്‍ടച്ചബ്ള്‍സിലൂടെ മികച്ച സഹനടനുള്ള ഓസ്കാര്‍ പുരസ്കാരം നേടി. ഇതുള്‍പ്പെടെ നിരവധി പുരസ്കാരങ്ങളാണ് കോണറിയെ തേടിയെത്തിയത്. രണ്ട് ബാഫ്ത പുരസ്കാരങ്ങള്‍, മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ എന്നിവയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

‌ജയിംസ് ബോണ്ട് ചിത്രങ്ങള്‍ കൂടാതെ 1964-ല്‍ ഇറങ്ങിയ ആല്‍ഫ്രെഡ് ഹിച്ച്‌കോക്ക് ചിത്രങ്ങളായ ‘മാമി’, ‘മര്‍ഡര്‍ ഓണ്‍ ഓറിയന്‍റ് എക്സ്പ്രസ്’ (1974) എന്നീ ചിത്രങ്ങളിലും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here