അബുദാബി : കോവിഡ് എന്ന മഹാമാരി ലോകത്തെ പിടികൂടിയിട്ട് 100 ദിനം പിന്നിട്ടിരിക്കുന്നു. കോവിഡിനെ മുൻകൂട്ടി കണ്ടുകൊണ്ട് ഒരുമുഴം മുന്നേ എറിഞ്ഞവരാണ് യു.എ.ഇ ഭരണാധികാരികൾ. രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ മുൻകരുതലെടുത്തിരുന്നു. വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കിയത്തിന്റെ ഫലമായാണ് കോവിഡ് ആദ്യമേതന്നെ കണ്ടെത്താനും പ്രതിരോധിക്കാനും കഴിഞ്ഞത്. അതിനാലാണ് യു.എ.ഇയിൽ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ച് രണ്ടര മാസം പിന്നിടുമ്പോളും രാജ്യത്തെ സ്ഥിതി അത്രയേറെ വഷളാവാത്തത്. യു.എ.ഇയിലെ കോവിഡിന്റെ നാൾവഴികളും ഭരണകൂടം കൈക്കൊണ്ട നടപടികളും എന്താണെന്നു നമുക്ക് നോക്കാം.
ജനുവരി 23: ചൈനയിൽനിന്ന് എത്തുന്നവർക്കെല്ലാം തെർമൽ സ്കാനിങ് ഏർപ്പെടുത്തി
ജനുവരി 29: യു.എ.ഇയിൽ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചു. വൂഹാനിൽനിന്നെത്തിയ കുടുംബത്തിലെ നാലു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജനുവരി 16നാണ് ഇവർ യു.എ.ഇയിൽ എത്തിയത്.
ഫെബ്രുവരി 05: ബെയ്ജിങ് ഒഴികെ ചൈനയിൽനിന്നുള്ള എല്ലാ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തി.
ചൈന സന്ദർശനം കഴിഞ്ഞെത്തിയ വിദ്യാർഥികൾക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ക്ലാസിൽ വരേണ്ടതില്ലെന്ന് സർവകലാശാലകൾ അറിയിച്ചു.
ഫെബ്രുവരി 09: ആദ്യത്തെ രോഗി സുഖംപ്രാപിച്ചു. ചൈനയിൽ നിന്നെത്തിയ ലിയു യുജിയ എന്ന 73കാരിയാണ് സുഖംപ്രാപിച്ചത്.
ഫെബ്രുവരി 10: ഇന്ത്യക്കാരന് ആദ്യമായി വൈറസ് സ്ഥിരീകരിച്ചു
ഫെബ്രുവരി 12: രണ്ടു പേർകൂടി രോഗമുക്തരായി. എട്ടു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു.
ഫെബ്രുവരി 14: രണ്ടു പേർകൂടി രോഗമുക്തരായി
ഫെബ്രുവരി 27: സ്കൂളുകൾ വിദേശയാത്ര റദ്ദാക്കി. വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയ വിദ്യാർഥികൾ വിവരമറിയിക്കണമെന്ന് നിർദേശം.
ഫെബ്രുവരി 28: ദുബൈയിൽ തുടങ്ങിയ ലോക സൈക്ലിങ് ടൂർ ചാമ്പ്യൻഷിപ് റദ്ദാക്കി. ചാമ്പ്യൻഷിപ്പിൽ പെങ്കടുത്ത രണ്ടു പേർക്ക് കോവിഡ് പരിശോധനയിൽ പോസിറ്റിവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മാർച്ച് 03: രോഗലക്ഷണമുള്ളവർ പള്ളികളിൽ പോകരുതെന്ന് ഫത്വ കൗൺസിൽ നിർദേശം. രാജ്യത്തെ ആരാധനാലയങ്ങളിൽ തെർമൽ സ്കാനർ സ്ഥാപിച്ചുതുടങ്ങി.
മാർച്ച് 07: അബൂദബി സ്പോർട്സ് കൗൺസിലിനു കീഴിലുള്ള എല്ലാ കായികപരിപാടികളും റദ്ദാക്കി
മാർച്ച് 08: എല്ലാ സ്കൂളുകളും അടച്ചു. രണ്ടാഴ്ച അവധിയായിരിക്കുെമന്നും അതിനുശേഷം ഇ-ലേണിങ് നടത്തുമെന്നുമായിരുന്നു അറിയിപ്പ്.
മാർച്ച് 09: ദുബൈ മിറക്കിൾ ഗാർഡൻ, േഗ്ലാബൽ വില്ലേജ് തുടങ്ങിയ അടച്ചു. 14 പുതിയ േകാവിഡ് കേസുകൾ.
മാർച്ച് 10: വിമാനങ്ങൾ റദ്ദാക്കി തുടങ്ങി.
മാർച്ച് 11: അബൂദബിയിൽ ശീശ നിരോധിച്ചു
മാർച്ച് 12: ദുബൈയിലും ശീശ നിരോധിച്ചു
മാർച്ച് 13: നൈറ്റ് ക്ലബുകളും പരിപാടികളും അബൂദബി നിർത്തലാക്കി.
മാർച്ച് 14.: അബൂദബിയിലെ പാർക്കുകളും തിയറ്ററുകളും ബീച്ചുകളും അടച്ചു.
മാർച്ച് 15: ദുബൈയിലെ പാർക്കുകളും തിയറ്ററുകളും ജിമ്മുകളും അടച്ചു. അജ്മാനിലും ഫുജൈറയിലും ദുബൈയിലും വിവാഹ പാർട്ടികൾ നിരോധിച്ചു.
മാർച്ച് 16: എല്ലാ ആരാധനാലയങ്ങളിലും പ്രാർഥനകൾ നിരോധിച്ചു.
മാർച്ച് 17: വിദേശത്തുള്ള ഇമറാത്തികൾ തിരിച്ചെത്തണമെന്ന് നിർദേശം.
മാർച്ച് 18: പുതിയ വിസകൾ അനുവദിക്കുന്നത് നിർത്തിവെച്ചു. യു.എ.ഇയിൽ എത്തുന്നവർ നിർബന്ധമായും 14 ദിവസം ക്വാറൻറീനിൽ കഴിയണമെന്ന് നിർദേശം.
മാർച്ച് 19: റെസിഡൻറ് വിസയുള്ളവർക്കും രാജ്യത്തേക്കുള്ള പ്രവേശനം വിലക്കി.
മാർച്ച് 20: മനഃപൂർവം കോവിഡ് പരത്തിയാൽ അഞ്ചു വർഷം തടവ് നേരിടേണ്ടിവരുമെന്ന് യു.എ.ഇ
മാർച്ച് 21: യു.എ.ഇയിൽ മരണം സ്ഥിരീകരിച്ചു. അറബ് പൗരനും ഏഷ്യൻ പൗരനമുമാണ് മരിച്ചത്. ദുബൈയിൽ 11 ദിവസത്തെ അണുനശീകരണം തുടങ്ങി
മാർച്ച് 22: സ്കൂളുകളിലും സർവകലാശാലകളിലും വിദൂര വിദ്യാഭ്യാസത്തിന് തുടക്കം. എല്ലാ യാത്രാവിമാനങ്ങളും റദ്ദാക്കുമെന്ന് എമിറേറ്റ്്സ്.
മാർച്ച് 23: അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
മാർച്ച് 25: എല്ലാ യാത്രാവിമാനങ്ങളും സർവിസ് നിർത്തി. സൂപ്പർ മാർക്കറ്റ്, ഫാർമസി പോലുള്ള അത്യാവശ്യ സ്ഥാപനങ്ങൾ ഒഴികെ എല്ലാം അടച്ചിടാൻ നിർദേശം.
മാർച്ച് 26: യു.എ.ഇയിൽ രാത്രിയാത്രവിലക്ക്. രാത്രി എട്ടു മുതൽ രാവിലെ ആറു വരെ അണുനശീകരണ യജ്ഞം നടക്കുന്നതിനാൽ ആരും പുറത്തിറങ്ങരുതെന്ന് നിർദേശം.
മാർച്ച് 28: രാത്രി പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടികൂടാൻ കാമറകൾ നിരീക്ഷണം തുടങ്ങി
മാർച്ച് 30: വിദൂര വിദ്യാഭ്യാസം മൂന്നു മാസത്തേക്കുകൂടി നീട്ടി.
മാർച്ച് 31: മെട്രോ, ട്രാം എന്നിവയുടെ സർവിസുകൾ ഭാഗികമായി റദ്ദാക്കി. അൽറാസിലേക്കുള്ള പ്രവേശനം വിലക്കി.
ഏപ്രിൽ രണ്ട്: രാജ്യത്തെ കോവിഡ് ബാധിതരുെട എണ്ണം 1000 കടന്നു.
ഏപ്രിൽ 05: ദുബൈയിൽ പകലും പുറത്തിറങ്ങുന്നതിന് നിരോധനം. മെട്രോ സർവിസ് നിർത്തി. അനുമതിയോടെ പുറത്തിറങ്ങുന്നവർക്ക് ബസുകളിൽ യാത്ര സൗജന്യം. ടാക്സികളിൽ 50 ശതമാനം നിരക്കിളവ്. മറ്റ് എമിേററ്റുകളിലെ രാത്രിയാത്രവിലക്ക് നീട്ടി. മാസ്ക് ധരിക്കൽ നിർബന്ധമാക്കി.
ഏപ്രിൽ 06: അജ്മാനിൽ ബാർബർ ഷോപ്പുകൾക് വിലക്ക്. കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു.
ഏപ്രിൽ 07: കർശന നിയന്ത്രണങ്ങളോടെ വാട്ടർ ഫ്രണ്ട് മാർക്കറ്റ് തുറന്നു.
ഏപ്രിൽ 08: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2500 കടന്നു.
കോവിഡ് 19 സഹായങ്ങൾക്കും അനുബന്ധ വിവരങ്ങൾക്കും നോർക്ക ഹെല്പ് ഡെസ്ക് നമ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്
Fujairah
- Hashim – 050 3901330
- Murali Khorfakkan – 050 7897602
- Lenin Kuzhiveli – 052 9345935
- C. K. Aboobekker Kalba – 056 7162786
- Subhash V. S – 052 5311615
- Sabitha – 054 4041412
- AL AIN നോർക്ക ഹെൽപ്പ് ഡസ്ക് അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ ബന്ധപെടേണ്ട നമ്പർ 1 ഈസ .കെ .വി O50 6941921 ഷാജിത്ത് A. T 0508451030.noushad 0505877688
Dubai
Rajan K 0555780224
Sreelatha 0502241803
Badrudheen 050 6148696
Kunhammed 0522992267
Adv Anjali 0504889076
Mohd Rafi 050 4558100 ‘
ABU Dhabi
Padmanabhan. P
050 6112179
Krishna kumar V.P
050 6921018
Ansari Sainudheen
050 4923776
Rasheed Pattambi
050 8264991
Shibu Varghese
050 5700314
Shyni Balachandran
050 9045092
Bindu Shobhi
055 5110536
RAK
S.A.Salim
Indian Association President
00971 50 6477468
Office
Mr.Thaha
00971-7 228345
7 2264797
RAK
Raj
K.R.Mohanan pillai
055 9492729
Mahruf
050 6273168
Sujash
055 1085771
Sandhosh
054 4786874
Oman Norka Covid Help desk
9933 5751 Jabir
9209 5357 Balakrishnan
9988 6914 Riyaz
9390 4889 Reju
99683555 Bindu
9972 4669 Shaji
9909 8715 Pavithran Karayi Salalah
9967 1062 Pavithran A K Salalah