യുഎഇയിലെ വ്യാവസായിക മേഖലകളിലും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും പള്ളികളും ആരാധനാലയങ്ങളും വീണ്ടും തുറക്കുമെന്ന് അധികൃതർ അറിയിച്ചു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ട്വിറ്ററിലൂടെയാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. എന്നിരുന്നാലും, ഈ ആരാധനാലയങ്ങളുടെ പ്രവർത്തനശേഷി 30 ശതമാനമായിരിക്കുമെന്നും കോവിഡ് -19 ൽ നിന്ന് സുരക്ഷിതരായി തുടരാൻ അധികാരികൾ മുമ്പ് പ്രഖ്യാപിച്ച മുൻകരുതൽ നടപടികളെ കർശനമായി പാലിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.
ഫെയ്‌സ് മാസ്കുകൾ, ആരാധകർ മൂന്ന് മീറ്റർ അകലം പാലിക്കുക,ഒത്തുചേരലുകൾ, ഹാൻഡ്‌ഷെയ്ക്കുകൾ പോലുള്ള അഭിവാദ്യങ്ങൾ എന്നിവ ഒഴിവാക്കുക, സന്ദർശനത്തിന് മുമ്പും ശേഷവും അണുവിമുക്തമാക്കുക തുടങ്ങിയ നടപടികളൊക്കെ ബാധകം തന്നെ.