വന്ദേഭാരത് മിഷെൻറ ഭാഗമായി ഒക്ടോബറിൽ ഒമാനിൽ നിന്നുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നു മുതൽ 24 വരെ നീളുന്ന അടുത്ത ഘട്ടത്തിൽ മൊത്തം 70 സർവീസുകളാണ് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് ഉണ്ടാവുക. ഇതിൽ 35 എണ്ണം കേരളത്തിലേക്കാണ്. മസ്കത്തിൽ നിന്ന് കോഴിക്കോടിന് എട്ട് സർവീസും കണ്ണൂരിന് ഏഴെണ്ണവും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ആറ് സർവീസുകളുമാണ് ഉള്ളത്. ബാക്കി എട്ട് സർവീസുകളും സലാലയിൽ നിന്നാണ്.
ഒക്ടോബർ ഒന്നിന് മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തിനാണ് കേരളത്തിലേക്കുള്ള ആദ്യ വിമാനം. അന്നു തന്നെ സലാലയിൽ നിന്ന് കണ്ണൂർ/കൊച്ചി റൂട്ടിൽ സർവീസുണ്ട്. സലാലയിൽ നിന്നുള്ള മറ്റ് സർവീസുകളും തീയതിയും: കോഴിക്കോട്/തിരുവനന്തപുരം (മൂന്ന്); കണ്ണൂർ/മുംബൈ (എട്ട്); കോഴിക്കോട്/തിരുവനന്തപുരം (10); കണ്ണൂർ/കൊച്ചി (15); കോഴിക്കോട്/തിരുവനന്തപുരം (17); കണ്ണൂർ/കൊച്ചി (22); കോഴിക്കോട്/തിരുവനന്തപുരം (24).