അജ്മാനിലെ വാഹനപാര്‍ക്കിങ് സംവിധാനം നൂറു ശതമാനം സ്മാര്‍ട്ടാകുന്നു. അജ്മാന്‍ നഗരസഭയുടെ നഗരാസൂത്രണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.പാര്‍ക്കിങ് മെഷീനില്‍ നാണയമിട്ട് രസീത് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പഴയ രീതി ഇനിയില്ല. നഗരത്തില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ മൊബൈല്‍ ഫോണില്‍നിന്ന് എസ്.എം.എസ് അയച്ച്‌ പാര്‍ക്കിങ് ഫീസ് അടക്കുന്ന സ്മാര്‍ട്ട് സംവിധാനം മാത്രമാണ് ഇനി പ്രവര്‍ത്തിക്കുക.

5155 എന്ന നമ്ബറിലേക്ക് നിര്‍ത്തിയിടുന്ന വാഹനത്തിന്റെ പ്ലേറ്റ് നമ്ബറും കോഡും, വാഹനം രജിസ്റ്റര്‍ ചെയ്ത എമിറേറ്റിന്റെ കോഡും നിശ്ചിത ഫോര്‍മാറ്റില്‍ അയച്ചാല്‍ മൊബൈല്‍ ബാലന്‍സില്‍നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കുന്ന സംവിധാനമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here