മസ്കത്ത് ഗവർണറേറ്റിൽ വിദേശികൾക്കായുള്ള കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദാർസൈത്ത്, സീബ് ഷറാദി, റുസൈൽ എന്നിവിടങ്ങളിലുള്ള വിസ മെഡിക്കൽ പരിശോധന കേന്ദ്രങ്ങൾ, ഗാലയിൽ ഹോളിഡേ ഇന്നിന് സമീപമുള്ള ഒൗട്ട്റീച്ച് യൂനിറ്റ് എന്നിവിടങ്ങളിലാണ് വിദേശികൾക്കുള്ള കോവിഡ് പരിശോധനകൾ നടക്കുന്നത്. രാവിലെ എട്ടര മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് സെൻററുകളുടെ പ്രവർത്തന സമയം. വെള്ളി,ശനി ദിവസങ്ങളിൽ അവധിയായിരിക്കും.

പരിശോധനക്ക് എത്തുന്നവർ റെസിഡൻറ് കാർഡ് അല്ലെങ്കിൽ ജോലി ചെയ്യുന്ന കമ്പനി സംബന്ധിച്ച തെളിവ് എന്നിവ നൽകണം. റസിഡൻറ് കാർഡ് ഇല്ലാത്തവർ സാധുവായ മൊബൈൽ നമ്പർ നൽകിയാൽ മാത്രമേ പരിശോധന നടത്തുകയുള്ളൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. റസിഡൻറ് കാർഡ് ഇല്ലാത്തവർ മൊബൈൽ നമ്പർ നൽകാത്ത പക്ഷം അത് പിന്നീടുള്ള നടപടിക്രമങ്ങളെ ബാധിക്കും. ഇതുവഴി ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിശോധനക്ക് എത്തുന്നവർ മാത്രമായിരിക്കും ഉത്തരവാദിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here