ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള സ്വദേശികളെയാണ് പരിശീലിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഓരോ വർഷവും നിയമിക്കേണ്ട സ്വദേശികളുടെ എണ്ണത്തിന് അനുസരിച്ചാണ് തൊഴിൽ പരിശീലനം സ്വദേശികൾക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

യുഎഇ: സ്വദേശിവത്കരണം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിക്കാൻ നീക്കവുമായി യുഎഇ. ജോലിക്കായി സ്വദേശികൾക്ക് മാനവ വിഭവശേഷ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും നാഫിസും സംയുക്തമായി പരിശീലന പദ്ധതികൾക്ക് രൂപം നൽകി. യോഗ്യരായ സ്വദേശികളെ കണ്ടെത്തി അവർക്ക് പരിശീലനം നൽകും.

പുതുവർഷത്തിൽ ആരംഭിക്കുന്ന അധ്യാപക തസ്തികകളുടെ സ്വദേശിവത്കരണം 2024ൽ മാത്രം ആയിരം പേർക്ക് നിയമനം നൽകാൻ ആണ് ലക്ഷ്യം വെക്കുന്നത്. 2027 ആകുമ്പോഴേക്കും 4000 സ്വദേശികളെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമിക്കും. സ്കൂൾ പ്രഫഷനലുകൾ, ഓഫീസ് അഡ്മിനിസ്ട്രേഷൻ, ദേശീയ വിദ്യാഭ്യാസം, വിദ്യാഭ്യാസ കൗൺസിലർ, നഴ്സറി അധ്യാപകർ, അറബിക് ഭാഷാ അധ്യാപകർ, സാമൂഹിക പഠനം, തുടങ്ങിയ പോസ്റ്റുകളിൽ എല്ലാം വിദേശികൾക്ക് പുറമേ സ്വദേശികളെയായിരിക്കും നിയമിക്കുക.

പരിശീലനം ലഭിക്കുന്ന വിദേശികൾക്ക് ബിരുദവും ബിരുദാനന്തര ബിരുദവും ഉണ്ടായിരിക്കണം. ഒരോ വർഷവും എത്ര സ്വദേശികളെ നിയമിക്കണം എന്ന് മന്ത്രാലയത്തിന് വ്യക്തമായ കണക്ക് ഉണ്ട്. ഓരോ വർഷവും നിയമിക്കേണ്ട സ്വദേശികളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും പരിശീലനം നൽകേണ്ടത്. പരിശീലനം പൂർത്തിയായാൽ തെഴിൽ കരാറിന് രൂപം നൽകും. പദ്ധതി നടപ്പാക്കാൻ ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നാഫിസ് ധാരണാപത്രം ഒപ്പുവച്ചു. നിരവധി പ്രവാസികളെ പ്രത്യേകിച്ച് മലയാളികളെ ബാധിക്കുന്ന ഒരു തീരുമാനം ആണ് ഇത്. കേരളത്തിൽ നിന്നും നിരവധി മലയാളികൾ ഗൾഫിലെ സ്ക്കൂൾ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.

അതിനിടെ പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി ഉമ്മുൽ ഖുവൈനിൽനിന്ന് റാസൽഖൈമയിലേക്ക് പോകാൻ സാധിക്കില്ല. പ്രധാന വഴി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കായി പോകുന്നവർ ബദൽ റൂട്ട് ഉപയോഗിക്കണമെന്ന് പോലീസ് വ്യക്തമാക്കി. ആഘോഷങ്ങളുടെ ഭാഗമായി റോഡുകൾ അടച്ചിടുന്നത് എന്നാണ് അധികൃതർ അറിയിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് റാസൽഖെെമ പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

വലിയ ആഘോഷങ്ങൾ ആണ് പുതുവർഷ ദിനത്തിൽ റാസൽഖെെമയിൽ ഒരുക്കിയിരിക്കുന്നത്. അൽ റഫ ഏരിയയിൽനിന്ന് അൽ മർജാൻ ദ്വീപിലേക്കുള്ള വഴികളും അടച്ചിട്ടുണ്ട്. അൽ ഇത്തിഹാദ് സ്ട്രീറ്റ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റിലെ റാസൽഖൈമയിലേക്കുള്ള എക്സിറ്റ് 110 എന്നീ റോഡുകൾ അടച്ചവയിൽ ഉൾപ്പെടും.

ഉമ്മുൽ ഖുവൈനിലെ അൽ റഫ ഏരിയയിൽ നിന്നും വരുന്നവർ ആണെങ്കിൽ അവർ അൽ ഇത്തിഹാദ് സ്ട്രീറ്റ് വഴി പോകണം. ഞായറാഴ്ച ഉച്ചക്ക് രണ്ടു മുതൽ റോഡുകളിൽ ഗതാഗതം നിരേധിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here