കുവൈത്തില്‍ കോവിഡ് മുന്നണിപ്പോരാളികളായിരുന്ന 40000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബോണസ് ലഭിക്കും.2020 ഫെബ്രുവരി 24 മുതല്‍ മേയ് 31 വരെ കാലയളവില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നവര്‍ക്കാണ് ബോണസ് നല്‍കുന്നത്. 134 ദശലക്ഷം ദീനാറാണ് ഇതിന് കണക്കാക്കുന്നത്.

ബോണസ് ലഭിക്കാത്തതും തുക കണക്കാക്കിയതും സംബന്ധിച്ച്‌ പരാതിയുള്ളവര്‍ക്ക് സമിതിയെ സമീപിക്കാം. അതിനിടെ ബോണസ് നല്‍കാന്‍ പണ ലഭ്യതക്കുറവ് ധനമന്ത്രാലയത്തെ അലട്ടുന്നുണ്ട്. തവണകളായി നല്‍കുന്നത് പരിഗണിക്കുന്നുണ്ട്.600 ദശലക്ഷം ദീനാറാണ് എല്ലാ വകുപ്പുകളിലുമായി കോവിഡ് ബോണസിനായി വേണ്ടിവരുക.

ഡോക്ടര്‍മാരും നഴ്സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടുന്ന ആരോഗ്യ ജീവനക്കാര്‍ക്ക് പുറമെ കോവിഡ്കാല സേവനങ്ങളില്‍ ഏര്‍പ്പെട്ട മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കും. കര്‍ഫ്യൂ കാലത്ത് സേവനം അനുഷ്ടിച്ച പൊലീസുകാര്‍, സൈനികര്‍, നാഷനല്‍ ഗാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here