ക്രിസ് ഗെയിലിെന്‍റയും നിക്കോളാസ് പുരാെന്‍റയൂം വെടിക്കെട്ടുകള്‍കൊണ്ട് ശ്രദ്ധേയമായ അബൂദബി ടി 10 ക്രിക്കറ്റിന് ആവേശക്കൊടിയിറക്കം. കലാശപ്പോരില്‍ ഡല്‍ഹി ബുള്‍സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് നോര്‍ത്തേണ്‍ വാരിയേഴ്സ് കപ്പുയര്‍ത്തി. അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വാരിയേഴ്സ് താരം മഹീഷ് തീക്ഷാനാ മാന്‍ ഓഫ് ദ മാച്ചായി. സ്കോര്‍: ഡെല്‍ഹി ബുള്‍സ്: 81/9 (10). വാരിയേഴ്സ്: 85/2 (8.2). വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പുരാനാണ് മാന്‍ ഓഫ് ദ സീരീസ്.

മലയാളി താരം അലിഷാന്‍ ഷറഫു ഉള്‍പ്പെടെയുള്ളവരുടെ മികച്ച പ്രകടനത്തോടെയാണ് ടൂര്‍ണമെന്‍റിന് കൊടിയിറങ്ങുന്നത്. ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി നേടിയ ക്രിസ് ഗെയിലിെന്‍റ പ്രകടനമാണ് എടുത്തുപറയേണ്ടത്. 12 പന്തിലായിരുന്നു ഗെയില്‍ അര്‍ധ സെഞ്ച്വറി നേടിയത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ ഇടംനേടാനാവാതെ പോയതിന്റെ വിഷമം തീര്‍ത്താണ് നിക്കോളാസ് പുരാന്‍ മാന്‍ ഓഫ് ദ മാച്ച്‌ സ്വന്തമാക്കിയത്. തെന്‍റ നായകത്വത്തിലിറങ്ങിയ ടീം കപ്പടിച്ചതോടെ പൂരാെന്‍റ പ്രതികാരത്തിന് ഇരട്ടിമധുരമായി.

ഫൈനലില്‍ ഡെല്‍ഹി ബാറ്റ്സ്മാന്‍മാര്‍ അേമ്ബ പരാജയപ്പെട്ടത് വാരിയേഴ്സിന്റെ വഴി എളുപ്പമാക്കി. മുഹമ്മദ് നബി (21), റഹ്മത്തുല്ല ഗുര്‍ബാസ് (13), എവിന്‍ ലൂയിസ് (10) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. രണ്ട് ഓവറില്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത മഹീഷ് തീക്ഷാണയാണ് ഡല്‍ഹിയെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങില്‍ വസീം മുഹമ്മദ് (27), പൂരാന്‍ (12), ലെന്‍ഡി സിമ്മന്‍സ് (14), റൊവ്മാന്‍ പവല്‍ (16) എന്നിവര്‍ ചേര്‍ന്ന് വാരിയേഴ്സിന് വിജയമൊരുക്കി.

LEAVE A REPLY

Please enter your comment!
Please enter your name here