മനാമ: വാണിജ്യ സ്ഥാപനങ്ങൾക്ക് മുൻകരുതൽ പാലിച്ച് പ്രവർത്തിക്കാമെന്ന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മാർച്ച് 26 മുതൽ ഏപ്രിൽ ഒമ്പത് വരെ വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശിച്ചിരുന്നു. ഇതിനുശേഷമാണ് വാണിജ്യ സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങളോട് തുറക്കാൻ അനുമതി. 

അതേസമയം, സിനിമ തിയറ്ററുകൾ, ജിനേഷ്യം, നീന്തൽ കുളങ്ങൾ, സ്വകാര്യ കായിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവ അടച്ചിടുന്നത് തുടരും. റസ്റ്റോറൻറുകളിലും ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന മറ്റ് സ്ഥലങ്ങളിലും ടേക് എവേ, ഡെലിവറി എന്നിവ മാത്രം മാത്രമാണ് തുടർന്നും ഉണ്ടാവുക. ഷീഷ കടകളിൽ ഭക്ഷണവും പാനീയങ്ങളും മാത്രം ടേക് എവേ, ഡെലിവറി രീതിയിൽ നൽകാം. സലൂണുകൾ തുടർന്നും അടച്ചിടും. ആശുപത്രികളിൽ അത്യാവശ്യമല്ലാത്ത വിഭാഗങ്ങൾ പ്രവർത്തിക്കില്ല. ഭക്ഷണ, കാറ്ററിങ് സ്ഥാപനങ്ങളിൽ ആദ്യ ഒരു മണിക്കൂർ പ്രായമാവർക്കും ഗർഭിണികൾക്കുമായിരിക്കും പരിഗണന. 

LEAVE A REPLY

Please enter your comment!
Please enter your name here